വളരെ കുറഞ്ഞ കാലംകൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ശ്രിന്ദ. ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിന്നിനു മികച്ചതായിരുന്നു. നിവിന്‍ പോളിക്ക് സംസ്ഥാന അവാര്‍ഡ് നേടികൊടുത്ത ചിത്രം 1983 എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദയുടെ അരങ്ങേറ്റം. സിനിമ വിജയിക്കുക മാത്രമല്ല നിവിൻപോളി കഴിഞ്ഞാൽ ചിത്രത്തിൽ തിളങ്ങുന്നത് ശ്രിന്ദ തന്നെയാണ്.
അതിനുശേഷം നിരവധി സിനിമകളില്‍ സ്രിന്റ അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും മറ്റ് മലയാള സിനിമയിലെ പ്രധാന താരങ്ങള്‍ക്കൊപ്പവും സ്രിന്റ അഭിനയിച്ചിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സ്രിന്റ അഭിനയിച്ച രണ്ട് സിനിമകളാണ് ഇപ്പോള്‍ തിയറ്ററിലേക്ക് എത്തുന്നത്. ശംഭു പുരുഷോത്തമന് സംവിധാനം ചെയ്ത ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ട്രാന്‍സ്’. പുതിയ സിനിമകളെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും സ്രിന്റ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
അഭിനയത്തില്‍ നിന്നു ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു. അത് മനപ്പൂര്‍വ്വം എടുത്തതാണ്. എനിക്കൊരു ബ്രേക്കിന്റെ ആവശ്യമുണ്ടെന്ന് തോന്നി. ഏകദേശം രണ്ട് വര്‍ഷത്തിനടുത്ത് ഗ്യാപ്പ് വന്നിട്ടുണ്ട്. ആ സമയത്ത് എന്റേതായി റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ആ ബ്രേക്കിന്റെ സമയത്ത് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, ‘ട്രാന്‍സ്’ എന്നിവ. പല സിനിമകളും ആ സമയത്ത് വന്നിരുന്നു. പക്ഷേ, അതൊക്കെ വേണ്ടന്നുവച്ചു. എനിക്കതിലൊന്നും ഒരു പുതുമ തോന്നിയില്ല. എനിക്ക് തൃപ്തി തോന്നുന്ന കഥാപാത്രങ്ങള്‍ വന്നില്ലായിരുന്നു. പല കഥാപാത്രങ്ങളും ആവര്‍ത്തനമായി എനിക്കു തോന്നി. അതുകൊണ്ടാണ് അത്തരം സിനിമകള്‍ വേണ്ടന്നുവച്ചത്.
‘ട്രാന്‍സി’ല്‍ ഞാന്‍ ചെറിയൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെറിയൊരു ഭാഗത്തേ ഞാന്‍ ഉള്ളൂ. പക്ഷേ, വ്യക്തിപരമായി എനിക്ക് വളരെ സന്തോഷവും തൃപ്തിയും നല്കിയ കഥാപാത്രമാണ് അത്. എനിക്ക് ഏറ്റവും തൃപ്തി നല്കിയ കഥാപാത്രമാണ് ‘ട്രാന്‍സി’ലേത് എന്നു പറയാം. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ പറ്റില്ല.
മോഡലിങ്, ഫൊട്ടോഷൂട്ട് മേഖലകള്‍ എനിക്ക് സിനിമ പോലെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് ഇടയ്ക്കിടെ ഫൊട്ടോഷൂട്ടുകള്‍ ചെയ്യുന്നത്. സിനിമ ചെയ്യുമ്ബോള്‍ ലഭിക്കുന്ന സന്തോഷം തന്നെ ഫൊട്ടോഷൂട്ട് ചെയ്യുമ്ബോള്‍ ലഭിക്കുന്നുണ്ട്. ഫൊട്ടോഷൂട്ടുകളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തു പറയുന്നു എന്നൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നതും നോക്കി നമുക്ക് ജീവിക്കാന്‍ പറ്റില്ലല്ലോ? ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം എടുക്കും. നമുക്കിഷ്ടപ്പെടുന്നതു പോലെ ജീവിക്കും. സ്വന്തം ആഗ്രഹത്തിനനുസരിച്ച് ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.