ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുക യാണ് ജഗദീഷ്. രമ ഫോറൻസിക് സർജൻ ആകാൻ തന്നെ ജനിച്ച വ്യക്തിയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് ജഗദീഷ് പറയുന്നു. മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റുമോർട്ടം ചെയ്യുന്നത് കാണിച്ചു കൊടുത്തിട്ടുണ്ട് എന്ന് ജഗദീഷ് വെളിപ്പെടുത്തുന്നു. പല കേസുകളിലും വലിയ സമ്മർദം അനുഭവിച്ചിട്ടുണ്ട് എന്നും നടൻ വ്യക്തമാക്കി.
എല്ലാദിവസവും വെളുപ്പിന് നാലിന് ഉണർന്നു ഹെൽത്ത് ക്ലബ്ബിൽ പോയി തിരികെയെത്തും. സർവീസിൽ കയറുമ്പോൾ അസിസ്റ്റൻറ് പോലീസ് സർജൻ ആയിരുന്നു രമ. പിന്നീട് പതുക്കെ പോലീസ് സർജൻ ആയി ഉയർന്നു. സർവീസും ഫ്രാങ്കും വെച്ച് എഡിജിപി പോസ്റ്റിന് തുല്യമാണ് അത്. മികച്ച ഒരു അദ്ധ്യാപിക കൂടിയായിരുന്നു. ലൊക്കേഷനിലെ ചില തമാശകൾ മറ്റും പറയുമെങ്കിലും ജോലി കാര്യം രമ വീട്ടിൽ ചർച്ച ചെയ്യില്ല.
കേരളത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ഒരു കേസിൽ വിരുദ്ധ പരിശോധനാഫലം രഹസ്യസ്വഭാവം നിലനിർത്തണമെന്ന് സിബിഐ നിർദേശിച്ചു. പക്ഷേ വകുപ്പിലെ പലരെയും രമയ്ക്ക് വിശ്വാസമുണ്ടായിരുന്നില്ല. നേരെ പ്രിൻസിപ്പലിൻ്റെ മുറിയിലേക്ക് ചെന്നു.
അവിടെയുള്ള അലമാരയിൽ ഫയൽ വച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടു. രോഗം വല്ലാതെ അലട്ടി കൊണ്ടിരിക്കുന്ന സമയത്ത് വിവാദമായ ഒരു കേസിലെ വിചാരണ നടക്കുകയായിരുന്നു. കോടതിയിൽ ചെന്ന് മൊഴി കൊടുക്കാൻ പറ്റാത്ത സാഹചര്യം ആയതിനാൽ വീട്ടിൽവച്ച് കോടതി കൂടി. എല്ലാ ഡീറ്റെയിൽസും കൃത്യമായിത്തന്നെ രമ പറഞ്ഞത് കേട്ട് എതിർഭാഗം നിരാശരായി. വീണ്ടും മൊഴിയുടെ ക്കണമെന്ന് വാദിച്ചപ്പോൾ ആദ്യത്തേതിനേക്കാൾ കൃത്യം ആയിട്ടാണ് രമ മൊഴി കൊടുത്തത്. നല്ല വിൽപവർ ഉള്ള വ്യക്തിയായിരുന്നു എന്നും ജഗദീഷ് പറയുന്നു.