സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം ഒരിടവേളയ്ക്കുശേഷം വീണ്ടും ഹൗസിൽ ഒരു കയ്യാങ്കളി നടന്നിരിക്കുകയാണ്. എട്ടാമത്തെ ടാസ്ക്കായ മുഖമുദ്ര നടക്കുന്നതിനിടയിലാണ് ജിന്റോയും അഭിഷേകും തമ്മിൽ ഏറ്റുമുട്ടിയത്.സഹമത്സരാർത്ഥിയുടെ ബോർഡിൽ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ റിജക്ടടെന്ന സീൽ പരമാവധി പതിപ്പിക്കണം. ഓരേ സമയം പത്ത് പേരും ഒരുമിച്ചാണ് ഈ ടാസ്ക്കിൽ മത്സരിക്കുന്നത്. ഓരോ റൗണ്ട് കഴിയുമ്പോഴും ആരുടെ ബോർഡിലാണോ ഏറ്റവും കൂടുതൽ സീലുകൾ ഉള്ളത് അവർ പുറത്താകും.അവസാനം വരെ ബോർഡിൽ സീൽ ഇല്ലാതെ സർവൈവ് ചെയ്ത് നിൽക്കുന്നതാരോ അവരായിരിക്കും വിജയിക്കുക. ടാസ്ക്ക് തുടങ്ങി ആദ്യം തന്നെ പുറത്തായത് നോറയാണ്. പിന്നാലെ ജാസ്മിൻ, സിജോ, റിഷി, നന്ദന, ശ്രീതു എന്നിവർ പുറത്തായി. ശേഷം അവശേഷിച്ചത് ജിന്റോ, അഭിഷേക്, അർജുൻ, സായ് എന്നിവരാണ്. ജിന്റോ അഭിഷേകിന്റെ ബോർഡിൽ സീൽ പതിപ്പിക്കാനായി എത്തി.
അതേ സമയം അഭിഷേക് ബോർഡിന് അരികിലേക്ക് ജിന്റോ എത്തും മുമ്പ് തന്നെ തടഞ്ഞു. എന്നാൽ അഭിഷേകിനെ മറികടന്ന് സീൽ പതിപ്പിക്കാൻ ജിന്റോ ശ്രമിച്ചതോടെ കയ്യാങ്കളിയായി. സീൽ പതിപ്പിക്കാനായി ജിന്റോ അഭിഷേകിനെ തള്ളി മാറ്റി. ഉടൻ പാഞ്ഞടുത്ത അഭിഷേക് ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ചു. ഇരുവരും തമ്മിലുള്ള കയ്യാങ്കളി കൂടിയപ്പോൾ സഹമത്സരാർത്ഥികൾ ഓടിയെത്തി രണ്ടുപേരെയും പിടിച്ച് മാറ്റി.അവസാനം ബിഗ് ബോസ് ശാസിച്ചപ്പോഴാണ് ഇരുവരും തമ്മിലുള്ള വഴക്ക് അവസാനിച്ചത്. ആ റൗണ്ടിൽ ഗെയിമിൽ നിന്ന് ജിന്റോ പുറത്താവുകയും ചെയ്തു. ദേഷ്യം അടങ്ങിയശേഷം ഇരുവരും പരസ്പരം കെട്ടിപിടിച്ച് വഴക്ക് കോംപ്രമൈസ് ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് രൂക്ഷമായൊരു വഴക്ക് ഹൗസിലുണ്ടാകുന്നത്.