ആഡംബര കപ്പലിൽ കഴിഞ്ഞദിവസം ഒരു ലഹരി പാർട്ടി നടന്നിരുന്നു. ഇതിനിടയിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഒരു മിന്നൽ പരിശോധന നടത്തിയിരുന്നു. 11 പേർ ആണ് ഇതിൽ പിടിയിലായത്. ഇതിൽ മൂന്ന് യുവതികൾ അടക്കമുള്ളവർ ഉണ്ട്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവർ പിടിയിലായിട്ടുണ്ട് എന്നാണ് നാഷണൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആര്യനേ അറസ്റ്റ് ചെയ്തിരിക്കുന്നതല്ല എന്നതാണ് റിപ്പോർട്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് സോണൽ ഡയറക്ടർ സമീർ വാങ്കഡെ അറിയിച്ചത്. കുറ്റം ചുമത്തുകയോ കേസിൽ ഉൾപ്പെടുകയൊ ചെയ്തിട്ടില്ല ആര്യൻ എന്നാണ് ഓഫീസർമാർ അറിയിക്കുന്നത്.
വീര്യം കൂടിയ ലഹരിമരുന്നുകൾ ആണ് കപ്പലിൽ നിന്നും പിടിച്ചെടുത്തത്. ഇതെല്ലാം തന്നെ നിരോധിത ലഹരി മരുന്നുകളാണ്. രണ്ടാഴ്ച മുൻപ് ഉദ്ഘാടനം കഴിഞ്ഞ് കോർഡിനൽ ക്രൂസ് എന്ന് കപ്പലിലായിരുന്നു മിന്നൽ പരിശോധന നടത്തിയത്. നിശാ പാർട്ടിയിൽ ലഹരികൾ ഉപയോഗിക്കുന്നുണ്ട് എന്ന് രഹസ്യവിവരത്തെത്തുടർന്ന് ആയിരുന്നു ഇവർ പരിശോധന നടത്തിയത്. വളരെ സാഹസികമായി ആണ് ഉദ്യോഗസ്ഥർ ഇതിനകത്ത് കയറി പറ്റിയത്. യാത്രക്കാരുടെ വേഷത്തിലായിരുന്നു ഉദ്യോഗസ്ഥർ കപ്പൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ. നടുക്കടലിൽ എത്തിയപ്പോളാണ് പാർട്ടി ആരംഭിച്ചത്. മുംബൈ തീരത്തുനിന്ന് ആണ് കപ്പൽ പുറപ്പെട്ടത്. ലഹരി മരുന്ന് ഉപയോഗിച്ചവരെ എല്ലാം തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പിന്നീട് ഉദ്യോഗസ്ഥർ.
ഏഴ് മണിക്കൂർ നീണ്ട വലിയ പരിശോധന ആയിരുന്നു നടന്നത്. നിരവധി മുറികൾ ആയിരുന്നു പരിശോധിച്ചത്. എന്നാൽ ഇനിയും കൂടുതൽ പരിശോധന നടത്താൻ ഉണ്ട് എന്നാണ് വിവരം. പരിശോധന കഴിഞ്ഞ ശേഷം കപ്പൽ മുംബൈ ടെർമിനൽ ഭാഗത്ത് എത്തും. പിടിയിലായവർക്കെതിരെ കറുത്ത നിയമനടപടികൾ ആണ് വരാൻ പോകുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഒക്ടോബർ 2 മുതൽ 4 വരെ ആയിരുന്നു ഈ പാർട്ടി നിശ്ചയിച്ചിരുന്നത്. സംഗീതപരിപാടി എന്ന പേരു പറഞ്ഞാണ് ഈ ആഘോഷം നടക്കുന്നത്. നൂറോളം ആളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് ഈ പരിപാടി ആസൂത്രണം ചെയ്യുന്നത്. ഫാഷൻ ടിവി ആണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്.