കഴിഞ്ഞവാരം ആയിരുന്നു തലൈവി എന്ന ചിത്രം റിലീസ് ചെയ്തത്. എ എൽ വിജയ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. കങ്കണ റണാവത് ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഇവിടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. എന്നാലും പല കാര്യങ്ങളും അമിതമായ നാടകീയത കലർത്തി ആണ് ഇവർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
എങ്കിലും ഒരു സിനിമ എന്ന നിലയിൽ സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന നിലയിലാണ് ചിത്രം ഒരുക്കിയത്. ജയലളിതയുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് വളച്ചൊടിച്ചു എന്ന വിമർശനങ്ങൾ ഉണ്ടെങ്കിലും നല്ല രീതിയിൽ ചിത്രത്തിന് പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ട് എന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. ചിത്രത്തിൻ്റെ തിരക്കഥയെയും മേക്കിങ്ങിനെയും പ്രശംസിക്കുക ആണ് എല്ലാവരും. ചിത്രത്തിലെ ക്ലൈമാക്സ് പോർഷനാണ് ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ നേടുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുകയാണ് ഈ ചിത്രത്തെ.
ഇപ്പോൾ ചിത്രം രജനീകാന്ത് കണ്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. രജനീകാന്തിന് വേണ്ടി മാത്രം ഒരു പ്രൈവറ്റ് സ്ക്രീനിങ് സംഘടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം കണ്ട ഉടനെ തന്നെ സംവിധായകൻ എ എൽ വിജയ്യെ രജനീകാന്ത് വിളിച്ചു എന്നാണ് പറയപ്പെടുന്നത്. മികച്ച ഒരു ചിത്രം നിർമ്മിച്ചതിന് താരത്തെ ഒരുപാട് അഭിനന്ദിക്കുകയും ചെയ്തു സൂപ്പർസ്റ്റാർ രജനീകാന്ത്.
കങ്കണ റണാവത് ആണ് ചിത്രത്തിൽ ജയലളിത ആയി എത്തുന്നത്. അതേസമയം അരവിന്ദ് സ്വാമി ആണ് ചിത്രത്തിൽ എംജിആർ ആയി എത്തുന്നത്. നാസർ, മധുബാല, തമ്പി രാമയ്യ, ഷംനാ കാസിം, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ജീവി പ്രകാശ് കുമാർ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒരുക്കിയത്. ഈ ചിത്രം റിലീസ് ചെയ്തതോടെ അടുത്ത വർഷവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് കങ്കണ റണാവത് കൊണ്ടുപോകും എന്ന് ഉറപ്പായി.