നിരവധി മലയാള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സീമ ജി നായർ. വലിയ സ്വീകാര്യതയാണ് താരത്തിന് കേരളക്കരയിൽ ലഭിക്കുന്നത്. താരം അഭിനയിച്ച ഒട്ടു മിക്ക സിനിമകളും വലിയ തോതിൽ വിജയിച്ചതിന് പിന്നിലെ രഹസ്യവും നടിയുടെ ഈ സ്വീകാര്യത ആയിരുന്നു. സഹ നടി എന്ന നിലയിലും സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും വലിയ സ്വീകാര്യത ആയിരുന്നു നടിക്ക് ലഭിച്ചിരുന്നത്. പലപ്പോഴും സ്വകാര്യ ചാനലുകൾ നടത്താറുള്ള അഭിമുഖങ്ങളിൽ സീമാ ജി നായർ പങ്കെടുക്കാറുണ്ട്.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന നടിയാണ് താരം. സമൂഹ പ്രശ്നങ്ങളിലും സിനിമ പോലെ തന്നെ താരം ഉൾപ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കേരളത്തെ നടുക്കിയ നന്ദു എന്ന ക്യാൻസർ രോഗിയുടെ മരണം. എല്ലാവർക്കും പ്രചോദനമായ അദ്ദേഹം കഴിഞ്ഞ മാസം ആയിരുന്നു ക്യാൻസറിനോട് പൊരുതി അവസാനം കീഴടങ്ങിയത്. മരിക്കുന്നതിനു തൊട്ടു മുമ്പും അദ്ദേഹത്തിൻറെ മുഖത്ത് പുഞ്ചിരി ആയിരുന്നു. നന്ദുവിനോട് തോളോട് ചേർന്ന് നിന്ന വ്യക്തിയായിരുന്നു സീമ ജി നായർ.
ഇപ്പോഴിതാ നന്ദുവിനെ കുറിച്ചുള്ള ഓർമ്മകൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുകയാണ് താരം. ഇന്നലെ എന്റെ പ്രിയ നന്ദൂട്ടൻ ഞങ്ങളെ വിട്ടുപോയിട്ട് 41 ദിവസം ആയിരുന്നു. നന്ദൂട്ടൻ പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളിൽ പ്രധാനപെട്ട ഒന്ന് തിരുനെല്ലി അമ്പലത്തിൽ ആയിരുന്നു. പല തവണ പോകാൻ ആഗ്രഹിച്ചപോളും ഓരോ കാര്യങ്ങൾ വന്ന് അത് മാറിപോയിരുന്നു. ഇന്നലെ നന്ദുട്ടൻ അവിടെ പോയി. കൂടെ അവന്റെ ജീവനായിരുന്ന അമ്മയും (ലേഖ) അച്ഛനും അനുജനും അനുജത്തിയും. കൂട്ടത്തിൽ അവനെ ഏറെ സ്നേഹിച്ച ഞാനും, ജസീലയും ഉണ്ടായിരുന്നു. നന്ദൂട്ടന്റെ ബലി കർമങ്ങൾക്കായാണ് പോയത്. നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു.
ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓർത്തു. കർമങ്ങൾ പൂർത്തിയായി അവിടുന്നിറങ്ങുമ്പോൾ കണ്ണുനീരൊട്ടിയ ലേഖയുടെ കവിളിൽ ഒരുമ്മ നൽകുമ്പോൾ, ലേഖയെ ചേർത്തു പിടിക്കുമ്പോൾ ആ അമ്മയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. അമ്മമാർ ജീവിച്ചിരിക്കെ ഒരുപാട് ആഗ്രഹങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു കാല യവനികയ്ക്കുള്ളിൽ മറഞ്ഞു പോകുന്ന മക്കളെ കുറിച്ചോർത്തു വെമ്പുന്ന ഒരുപാട് ലേഖമാർ ഇവിടെയുണ്ട്. ആ അമ്മയുടെ വിശ്വാസം പോലെ നന്ദുട്ടൻ ആ കുടുംബത്തിൽ തന്നെ പുനർജനിക്കും എന്ന വിശ്വാസത്തോടെ. ഇപ്പോളും അവനെ സ്നേഹിക്കുന്നവരെ ചുറ്റിപറ്റി അവൻ ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ള വിശ്വാസത്തോടെ. അവൻ പകർന്നു തന്ന ഊർജ്ജത്തിൽ ഇപ്പോളും ജീവിക്കുന്ന ഒരുപാട് പേരെ മനസ്സിൽ ഓർത്തു കൊണ്ട്. താരം പറയുന്നു.