അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയുമായിരുന്നു ജാസ്മിന്. മാത്രമല്ല ഫൈനല്‍ ഫൈവിലെ ഏക വനിതാ മത്സരാര്‍ത്ഥിയും ജാസ്മിനായിരുന്നു.ഇപ്പോഴിതാ ജിന്റോയുടെ അച്ഛനും ജാസ്മിന് മികച്ച മത്സരാര്‍ത്ഥിയായിരുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഗബ്രി വന്നതാണ് ജാസ്മിന് തിരിച്ചടിയായത് എന്നും അദ്ദേഹം പറയുന്നു. വാക്കുകൾ ഇതാണ്.’നാടിന്റെ അഭിമാനമാണ് അവന്. നാടിന്റെ രാജാവാണ്. ഫസ്റ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. നമ്മള് വിചാരിച്ചത് സെക്കന്റ് ജാസ്മിനാണ് എന്നാണ്. പക്ഷെ അത് അര്‍ജുനായി പോയി. അത് ആ കൊച്ചിന്റെ രണ്ട് ദിവസത്തെ പരിപാടിയോട് കൂടി ആള്ക്കാര് കണ്ട് മനസിലാക്കി. ഗബ്രി വന്നതോടെ എന്താണ് കാണിച്ച് കൂട്ടിയത്. അത്ര വോട്ട് പോയില്ലെ ആ കൊച്ചിന്. ജാസ്മിന് നല്ല മത്സരാര്‍ത്ഥിയായിരുന്നു.
എന്റെ മോന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു. ഗബ്രി വന്നതാണ് തിരിച്ചടിയായത്. എല്ലാവരും പറയുന്നുണ്ട്. ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. അത് മാറിപ്പോയി. ജാസ്മിന് ജിന്റോയുടെ എതിരാളിയായിരുന്നു. ഞങ്ങള്‍ക്ക് പേടി ജാസ്മിനെ ആയിരുന്നു. ജിന്റോക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് തൊട്ട് സ്വീകരണമായിരിക്കും.ആദ്യം മണ്ടന്‍ എന്ന് വിളിക്കപ്പെട്ടിടത്ത് നിന്നും രാജാവായല്ലേ അവന് വരുന്നത്. ചെറുപ്പം തൊട്ട് കഷ്ടപ്പെട്ട് വന്നവനാണ് ജിന്റോ. നാല് ജിമ്മുണ്ട്, കരാട്ടെ പഠിച്ചിട്ടുണ്ട്.