മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു എയർഹോസ്റ്റസ് പിടിയിലാകുന്നത്. കോഴിക്കോട് എയർപോർട്ടിൽ ഇത് ഒരു സാധാരണ സംഭവം മാത്രമാണ് എങ്കിൽ പോലും ഒരു എയർഹോസ്റ്റസ് ഇത്തരത്തിൽ പിടിയിലാകുന്നത് ആദ്യമായി. നാല് ക്യാപ്സൂളുകൾ ആക്കിയാണ് ഇവർ സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചത്. മൊത്തം ഒരു കിലോയോളം തൂക്കം വരുന്ന, കൃത്യമായി പറഞ്ഞാൽ 960 ഗ്രാം സ്വർണമാണ് ഈ യുവതി ഇത്തരത്തിൽ ഒളിപ്പിച്ചു കടക്കാൻ ശ്രമിച്ചത്.
കൊൽക്കത്ത സ്വദേശിയാണ് ഇവർ. സുരഭി ഖത്തൂൻ എന്നാണ് ഇവരുടെ യഥാർത്ഥ പേര്. കഴിഞ്ഞ ചൊവ്വാഴ്ച ആണ് സംഭവം നടക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു ഇവരെ പിടികൂടിയത്. റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് ആണ് ഇവരെ പിടികൂടിയത്.
മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ എക്സ് 714 എന്ന വിമാനത്തിൽ ആയിരുന്നു ഇവർ കണ്ണൂരിൽ എത്തിയത്. ഇവരുടെ പക്കൽ നിന്നും സ്വർണം കണ്ടെടുക്കുകയായിരുന്നു. ഇതിന് ഏകദേശം മാർക്കറ്റ് വില 60 ലക്ഷം രൂപ വില വരും എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ.
മുൻപും ഇവർ സ്വർണം കടത്തിയതിന് തെളിവുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവരെ ഇപ്പോൾ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ട്. ഇതിനുശേഷമായിരിക്കും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത്. പിന്നീട് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരിക്കും ചെയ്യുക. കണ്ണൂരിൽ തന്നെയുള്ള വനിതാ ജയിലിലേക്ക് ആണ് ഇപ്പോൾ ഇവരെ മാറ്റിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡി ആർ ഐ വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. അതേസമയം കേരളത്തിൽ നിന്നുമുള്ളവർക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.