വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗോട്ട്. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നാണ് സിനിമയുടെ മുഴുവൻ പേര്. വെങ്കട്ട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയ് രണ്ടു വേഷത്തിലാണ് സിനിമയിൽ എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അച്ഛനും മകനും ആയിട്ടാണ് താരം എത്തുന്നത് എന്നും ഇതിൽ മകൻറെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമയത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായം ഉപയോഗിച്ച് പ്രായം കുറച്ചിട്ടുണ്ട് എന്നും ആണ് അറിയാൻ സാധിക്കുന്നത്.
അതേസമയം മൺമറഞ്ഞ മറ്റൊരു താരംകൂടി ഈ സിനിമയിൽ ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. അടുത്തിടെ നമ്മളെ വിട്ടു പിരിഞ്ഞ താരങ്ങളിൽ ഒരാൾ ആയിരുന്നു വിജയകാന്ത്. ഒരു നടനും രാഷ്ട്രീയക്കാരനും ആയിരുന്നു ഇദ്ദേഹം. മാത്രമല്ല വിജയുടെ സിനിമയിലെ ഗോഡ് ഫാദർ കൂടിയാണ് ഇദ്ദേഹം എന്നു വേണമെങ്കിൽ പറയാം. വിജയ് ആദ്യകാലങ്ങളിൽ ഇദ്ദേഹത്തിനൊപ്പം കുറച്ച് അഭിനയിച്ചിട്ടുണ്ട് എങ്കിലും പിന്നീട് ഇരുവരും ഒരുമിച്ച് ഒരു സിനിമ വന്നിട്ടില്ലായിരുന്നു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുകൊണ്ട് കഴിഞ്ഞവർഷം ഒരു സിനിമയിൽ സിൽക്ക് സ്മിതയെ പുനരവതരിപ്പിച്ചിരുന്നു. ഇപ്പോൾ വിജയകാന്തിനെ കൂടി തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുകയാണ് തമിഴ് സിനിമാലോകം. ഇങ്ങനെ പോയാൽ മൺമറഞ്ഞ താരങ്ങളെ എല്ലാം വീണ്ടും കൊണ്ടുവരാൻ സാധിക്കും എന്നാണ് പ്രേക്ഷകർ കരുതുന്നത്. ഇപ്പോഴുള്ള താരങ്ങൾ അഥവാ നമ്മളെ വിട്ടു പോയാലും ഇനിയും അവരുടെ സിനിമകൾ ഒരുപാട് ഇറങ്ങും എന്നതിൻറെ ഒരു ആദ്യപടി സൂചന കൂടിയായി മാറിയിരിക്കുകയാണ് ഈ സംഭവം.
വിജയകാന്തിനെ സിനിമയിൽ ഉൾപ്പെടുത്തുവാൻ അദ്ദേഹത്തിൻറെ കുടുംബത്തിൻറെ അനുവാദം തേടിയിരുന്നു സംവിധായകൻ. വിജയകാന്തിന്റെ ഭാര്യ പ്രേമലത ആണ് ഇപ്പോൾ അദ്ദേഹത്തിൻറെ പാർട്ടിയായ ഡി എം ഡി കെ നോക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിജയി തന്നെ നേരിട്ട് വന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്നും പ്രേമലത പറഞ്ഞിരുന്നു.