സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി ആയിരുന്നു അബ്ദുൽ റഹീം. ഇദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി പണം മലയാളികൾ ആയിരുന്നു കണ്ടെത്തിയത്. 34 കോടി രൂപയായിരുന്നു ഇത്തരത്തിൽ മലയാളികൾ കേവലം ദിവസങ്ങൾക്കുള്ളിൽ സ്വരൂപിച്ചത്. ബോബി ചെമ്മണ്ണൂർ ആയിരുന്നു ഇതിന് മുന്നിൽ നിന്നത്. ഇതിൻറെ പേരിൽ നിരവധി ആളുകൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പലരും കാര്യം അറിയാതെ ഇദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ്.
റഹീമിന്റെ ജീവിതം സിനിമ ആർക്കും എന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. സംവിധായകൻ ബ്ലസ്സിയുമായി ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നും പോസിറ്റീവ് മറുപടിയാണ് ലഭിച്ചത് എന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. എന്നാൽ ഈ വാർത്ത അറിഞ്ഞത് മുതൽ ഒരു വിഭാഗം ആളുകൾ എന്തിനാണ് ആ പാവത്തിന്റെ ജീവിതം വിറ്റ് സിനിമയാക്കുന്നത് എന്നാണ് ഇദ്ദേഹത്തോട് ചോദിച്ചു കൊണ്ട് എത്തുന്നത്. എന്നാൽ ഇതിനുള്ള മറുപടി ഇദ്ദേഹം മുൻകൂട്ടി നൽകുന്നുണ്ട്.
സിനിമയുടെ പിന്നിൽ ബിസിനസ് ഉദ്ദേശങ്ങൾ ഒന്നും ഇല്ല എന്നും സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനം എന്നുമാണ് ഇദ്ദേഹം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ യമനിൽ വധശിക്ഷ കാർഡ് ജയിലിൽ കഴിയുന്ന മറ്റൊരു മലയാളിയാണ് നിമിഷപ്രിയ. ഇവരുടെ വിഷയവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അവർ നിരപരാധിയാണോ എന്ന് അന്വേഷിക്കുന്നുണ്ട് എന്നും അവർ തെറ്റുകാരിയാണോ എന്ന കാര്യം ആദ്യം അറിയണമെന്നും നിജസ്ഥിതി അറിഞ്ഞശേഷം മാത്രമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക എന്നുമാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. അതേസമയം മതപരമായ കാര്യങ്ങൾ നോക്കിയല്ല അബ്ദുൽ റഹീമിനെ സഹായിക്കാൻ ഇറങ്ങിയത് എന്നും ബോധി ചെമ്മണ്ണൂർ വ്യക്തമാക്കി.
കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷങ്ങളായി സൗദിയിൽ ജയിലിൽ കഴിയുകയാണ്. ഇവരുടെ സ്പോൺസറുടെ മകൻ മരണപ്പെട്ടിരുന്നു. ഇതിൻറെ കാരണക്കാരൻ റഹീം ആണ് എന്ന് പറഞ്ഞാണ് ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. ഭിന്നശേഷിക്കാരൻ ആയിരുന്നു സ്പോൺസറുടെ കുട്ടി. ഈ കുട്ടി കാറിൽ വച്ച് അസ്വസ്ഥത കാണിക്കുകയായിരുന്നു. അബദ്ധത്തിൽ റഹീമിന്റെ കൈ തട്ടി കുട്ടിയുടെ കഴുത്തിൽ ഇടുന്ന ഒരു ഉപകരണം പ്രവർത്തനം നിലച്ചു. ഇങ്ങനെയാണ് കുട്ടി മരണപ്പെടുന്നത്.