മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ടോവിനോ തോമസ് തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിരവധി സിനിമകളിൽ താരം നായികയായി എത്തിയതോടുകൂടിയാണ് താരം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുന്നത്. പിന്നീട് കടുവ ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് മലയാളം സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഇതിനിടയിൽ ആയിരുന്നു താരം തമിഴിലേക്കും തെലുങ്കുലേക്കും ചേക്കേറുന്നത്. ഈ രണ്ടു ഭാഷകളിൽ നിന്നും താരത്തിന് വളരെ മികച്ച പരിഗണന ആയിരുന്നു ലഭിച്ചത്. മാത്രവുമല്ല ഇവിടെ നിന്നും മെച്ചപ്പെട്ട പരിഗണനയും നല്ല പ്രതിഫലവും ലഭിക്കുന്നുണ്ട് എന്നായിരുന്നു താരം അടുത്തിടെ പറഞ്ഞത്. ഇത് കൂടാതെ ചെറിയ ഒരു വിവാദത്തിലും താരം അകപ്പെട്ടിരുന്നു. താരം അവസാനമായി ചെയ്ത മലയാളം സിനിമകളിൽ ഒന്നാണ് ബൂമറാങ്ക്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ താരം പങ്കെടുത്തിരുന്നില്ല എന്നതായിരുന്നു വിമർശനം.
ഈ സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടി ഈ സിനിമയുടെ നിർമ്മാതാവ് വിളിച്ചപ്പോൾ താൻ ഇപ്പോൾ മലയാളം സിനിമകൾ ഒന്നും ചെയ്യുന്നില്ല എന്നും തമിഴിൽ 35 കോടിയുടെ സിനിമയാണ് ചെയ്യുന്നത് എന്നുമായിരുന്നു താരം നൽകിയ മറുപടി. ഇതിൻറെ പേരിൽ താരം വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് നേരിട്ടിരുന്നു എങ്കിലും നിരവധി ആളുകൾ നടിയെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു. അവർ ഏതൊക്കെ ഭാഷയിൽ അഭിനയിക്കണം എന്നത് അവരുടെ ഇഷ്ടമാണ് എന്നും അവർക്ക് പരിഗണന ലഭിക്കുന്ന ഇൻഡസ്ട്രിയിൽ അവർ സിനിമകൾ ചെയ്യട്ടെ എന്നുമായിരുന്നു ഇവരെ അനുകൂലിക്കുന്നവർ പറഞ്ഞത്.
എന്നാൽ ഇപ്പോൾ ഇവർ അഭിനയിക്കുന്ന വിരുപക്ഷ എന്ന സിനിമയുടെ നിർമ്മാതാക്കൾ ഇവരെ അപമാനിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സായി ധരം തേജ ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാർത്തിക് വർമ്മ ദന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വളരെ പ്രധാനപ്പെട്ട ഒരു നായിക കഥാപാത്രത്തെയാണ് താനും ഈ സിനിമയിൽ അവതരിപ്പിക്കുന്നത് എന്നും താരത്തിനു വേണ്ടി പ്രത്യേകം ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കാം എന്നുമൊക്കെയായിരുന്നു നിർമാതാക്കൾ നൽകിയ വാഗ്ദാനം എങ്കിലും അവർ അത് പാലിച്ചിരുന്നില്ല. ഇപ്പോൾ ഈ വിഷയത്തിൽ ക്ഷുഭിതയായി എത്തിയിരിക്കുകയാണ് നടി. ഉടൻതന്നെ അണിയറ പ്രവർത്തകർ മാപ്പ് പറയുകയും സംഗതി തിരുത്താം എന്ന് പറയുകയും ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഇപ്പോൾ ഈ വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായപ്പോൾ നിരവധി ആളുകൾ ആണ് നടിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. മലയാളം സിനിമകളെ അപമാനിച്ചതിനുള്ള ശിക്ഷയാണ് ഇത് എന്നാണ് ബോധമില്ലാത്ത മലയാളം സിനിമ പ്രേമികൾ പറയുന്നത്.