മലയാള സിനിമയുടെ ജാതകം തന്നെ തിരുത്തി എഴുതിയ ചിത്രമാണ് പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം നിർമ്മിച്ചത് ടോമിച്ചൻ മുളകുപാടം ആണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമാണ് പുലിമുരുകൻ. ആദ്യ 150കോടി ചിത്രവും ഇതുതന്നെ. മലയാള സിനിമകൾക്ക് അതുവരെ സ്വപ്നം മാത്രമായിരുന്ന ഒരു അപൂർവ്വ നേട്ടം ആണ് പുലിമുരുകൻ കരസ്ഥമാക്കിയത്. എന്നാൽ പുലിമുരുകൻ എങ്ങനെ 150 കോടി കളക്ഷൻ നേടി? അതിന് അർഹതയുള്ള ഒരു ചിത്രമായിരുന്നോ പുലിമുരുകൻ? ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മോനു സുദർശൻ എന്ന യുവാവ്.
“ഒരു മാസ്സ് മസാല സിനിമയുടെ സ്റ്റാർട്ടിങ് സീക്വൻസിന് സിനിമ എൻഗേജ് ആകുന്നതിലുള്ള പ്രാധാന്യം വളരെ വലുതാണ്.. ഏറ്റവും വലിയ ഹിറ്റുകൾ പരിശോധിച്ചാൽ തന്നെ മനസിലാകാവുന്നതാണ് അത്.. പേട്ടയിൽ ‘നാൻ വീഴ്വെൻ എൻട്രു നിനൈത്തയോ’ എന്ന് ചോദിച്ചുള്ള പൊട്ടിച്ചിരി ഇനിയങ്ങോട്ട് കാണാൻ പോകുന്ന വെടിക്കെട്ടിന്റെ തിരി കൊളുത്തലാണ്.. ലുസിഫെറിൽ പികെ രാംദാസിന്റെ മരണം അതുവരെ കാണാത്ത വിശ്വൽ ബ്യൂട്ടിയോടെയാണ് അവതരിപ്പിക്കപ്പെട്ടത്. സ്റ്റീഫന്റെ കഥാപാത്രത്തിന്റെ പെട്ടെന്നുള്ള സിമ്പിൾ ഇൻട്രോ, അയാൾ ആര്? എന്ന ചോദ്യം ഇട്ടുതരുന്നുണ്ട്. ആകാംക്ഷ മിനുട്ടുകൾക്കുള്ളിൽ തന്നെ നിറയ്ക്കുന്നുണ്ട്.
ആദ്യരംഗങ്ങൾ തന്നെ അഡ്രനാലിന് റഷിന്റെ അങ്ങേയറ്റം തരിക.. യാതൊരു പ്രതീക്ഷയുമില്ലാതെ തീയേറ്ററിൽ കയറിയവരെ ആവേശത്തിന്റെ കൊടുമുടി കാട്ടുക..അതായിരുന്നു മുരുകന്റെ സ്റ്റാർട്ടിങ് സീക്വൻസ്. എക്സജറേഷന്റെ ടോപ് ലെവൽ ആയിരുന്നു ആ രംഗങ്ങൾ. എന്നിട്ടും അവ ആസ്വാദ്യകരമായി മാറി എന്നിടത്താണ് വൈശാഖിന്റെ വിജയം.
12 വയസുകാരൻ കുട്ടി പുലിയെ കൊല്ലുക. ആവിശ്വസനീയതയുടെ അങ്ങേയറ്റം വിശ്വസനീയമായ മേക്കിങ്. അജാസിന്റെ പെർഫെക്ട് അഭിനയം. കൊല്ലുന്ന സമയത്തെ ഗംഭീര ആക്ഷൻ രംഗങ്ങൾ. ഒടുക്കം പീറ്റർ ഹെയന്റെ ഐകോണിക് ഇരിപ്പ്. ശേഷം ഉള്ള ആ ടൈറ്റിൽ വിത്ത് ബിജിഎം സമ്മാനിക്കുന്ന ഉത്സവ പ്രതീതി. പക്കാ സ്റ്റാർട്ടിങ്. മുരുകനുമായി ഒരു ഇമോഷണൽ ലോക്ക് ഇവിടെ തന്നെ പ്രേക്ഷകർക്കു കിട്ടുന്നുണ്ട്. അച്ചന്റെയും അമ്മയുടെയും മരണവും ശേഷം വരുന്ന ‘മാനത്തെ മാരികുറുമ്പേ ‘ എന്ന ഗാനം വാണിയമ്മയുടെ സ്വരത്തിൽ കേൾക്കുമ്പോഴും അത് കൃത്യമായി രജിസ്റ്റർ ചെയ്യപ്പെടും.. അയാളെ കൊണ്ടു പലതിനും സാധിക്കും എന്ന് ആ ടൈറ്റിലിനു മുൻപ് തന്നെ സംവിധായകാൻ പ്രേക്ഷകരുടെ മനസ്സിൽ ഉറപ്പിക്കുന്നുണ്ട്. ശേഷം മുരുകനെ കാണാൻ ഇരിക്കുന്നവരുടെ അടുക്കലേക് കൃത്യസമയത്തുള്ള ലാലേട്ടൻ എൻട്രി..
കേരളം വിറപ്പിച്ച വിജയത്തിന് നാല് വയസ്.”
– മോനു വി സുദർശൻ