2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവിൽ ബീച്ചിൽ കുട്ടിയച്ചന്റെപുരയ്ക്കൽ ജൈസലിനെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല.ഇപ്പോൾ ഇതാ അദ്ദേഹം സ്വർണം തട്ടിയെടുത്ത കേസിൽ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിൽ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം തട്ടിയെടുക്കൽ കേസിലാണ് ജൈസൽ അറസ്റ്റിലായത്.ഈ കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരത്തെ ജയിലിൽ കഴിയുന്ന ജൈസലിനെ കരിപ്പൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.
കൊല്ലത്തെ ഒരു കേസിൽ അറസ്റ്റിലായാണ് ഇയാൾ തിരുവനന്തപുരത്തെ ജയിലിലെത്തിയത്.2018-ലെ പ്രളയകാലത്ത് സ്വന്തം മുതുകിൽ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാൻ സഹായിച്ച് രക്ഷാപ്രവർത്തനം നടത്തി ഇയാൾ ശ്രദ്ധ നേടിയിരുന്നു. ഇതുവഴി വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.