സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു സ്ത്രീയുടെ അഭ്യർത്ഥന വീഡിയോ ആണ് വൈറലാകുന്നത്. മുഖ്യമന്ത്രിയോട് ആണ് ഇവർ അഭ്യർത്ഥന നടത്തുന്നത്. ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് നിർത്തലാക്കണമെന്നും അതിനുവേണ്ടി കലക്ടർമാർക്ക് നിർദേശം കൊടുക്കണം എന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. എന്തിനാണ് ഇവർക്ക് ലോക്ക്ഡൗൺ ഇളവുകൾ എന്നറിയുമോ? പെരുന്നാളിന് വീട്ടിലെ കുട്ടികൾക്ക് വസ്ത്രം എടുക്കാൻ ആണത്രേ. പെരുന്നാൾ ദിവസം വരുന്നത് ലോക്ക്ഡൗണിന് ഇടയിലൂടെ ആണ്. അതുകൊണ്ട് വീട്ടിലെ കുട്ടികൾക്ക് പുതിയ വസ്ത്രം ധരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥയിൽ ആണ് ആരോ വീഡിയോ ചിത്രീകരിച്ച് ഇത് വൈറൽ ആക്കിയിരിക്കുന്നത്. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:
“ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ആണ് നമ്മൾ സംസാരിക്കുന്നത്. നമ്മൾ മുസ്ലിംസ് ആണ്, മൊത്തം നിങ്ങൾ ലോക്ക് ആക്കി വെച്ചു. അങ്ങേയറ്റം സങ്കടത്തിലാണ് ഞങ്ങൾ ഉള്ളത്. എന്തെയ് എന്ന് ചോദിക്ക്, ഞങ്ങളുടെ വീട്ടിലെ ചെറിയ കുട്ടികൾക്ക് വേണ്ടി വസ്ത്രം എടുക്കാൻ പുറത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഓട്ടോ ഇല്ല ബസ്സുകൾ ഇല്ല, ഷോപ്പുകൾ ഒന്നും അതുമില്ല. നിങ്ങളുടെ ഒരു വാക്ക് മതി, ഏത് കളക്ടറോടും. നിങ്ങൾ പറഞ്ഞാൽ ഇത് നടക്കും. പുറത്തേക്ക് പോകുന്നവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അവരെ ആവശ്യമുള്ള സ്ഥലത്തേക്ക് വിടുക.
ഇങ്ങനെയൊക്കെ ആയാൽ എന്താകും സാറേ അവസ്ഥ? അതുകൊണ്ട് നാളെയെങ്കിലും നിങ്ങൾ ഇതിനു കണക്കായ ഒരു സമാധാനം നമുക്ക് തരണം. ഉള്ള ബസ് എല്ലാം നിങ്ങൾ പിടിച്ചു വച്ചിരിക്കുന്നു, ഷോപ്പ് എല്ലാം അതും അടച്ചു വെച്ചിരിക്കുന്നു. അപ്പോൾ കുഞ്ഞി കുട്ടികൾക്ക് ഡ്രസ്സ് ഒന്നും വേണ്ടേ? പതിനാറാം തീയതി വരെ നിയന്ത്രണം എന്ന് പറയുമ്പോൾ നമ്മുടെ പെരുന്നാളും കഴിഞ്ഞ് പോകും. നമ്മുടെ പുണ്യമായ നാൾ വരെ അതിൽ പെട്ടു. ഇതിപ്പോൾ ഓണവും വിഷുവും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഇതൊന്നു നിങ്ങൾ ആലോചിച്ചിട്ട് ഇതിനു സമാധാനം തരണം സാർ. മുഖ്യമന്ത്രിയോട് ആണ് ഞാൻ സംസാരിക്കുന്നത്, എനിക്ക് ഒരു ഉത്തരം നിങ്ങൾ പെട്ടെന്ന് തരണം. വളരെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ” – ഇതായിരുന്നു സ്ത്രീയുടെ വാക്കുകൾ.
വീഡിയോ പുറത്തുവന്നതിനുശേഷം വലിയ രീതിയിൽ വൈറൽ ആവുകയായിരുന്നു. ഈ ഒരു അവസ്ഥയിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് എന്നാണ് എല്ലാവരുടെയും അഭിപ്രായം. ലോകം മുഴുവൻ ആളുകൾ ദുരിതമനുഭവിക്കുന്നത് ഇവർ കാണുന്നില്ലേ എന്നാണ് ചോദിക്കുന്നത്. ഈ ഒരു അവസരത്തിൽ വീട്ടിലെ ചെറിയ കുട്ടികൾക്ക് വസ്ത്രം എടുക്കുന്നതാണോ പ്രധാനം എന്നും ചിലർ ചോദിക്കുന്നു. ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്. ഇത്തരത്തിലുള്ള അനാവശ്യ വീഡിയോ ചെയ്യാതെ വീട്ടിലിരിക്കാൻ ശ്രദ്ധിക്കണം എല്ലാവരും എന്നാണ് കമൻറ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ.