വൃതി പട്ടേൽ എന്ന പെൺകുട്ടിയുടെ കഥയാണ് ഇത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും വരുന്ന ഇവർ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ ജീവിക്കുന്ന പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ എത്തിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ ആർത്തവവുമായി ബന്ധപ്പെട്ട് നിൽക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കുവാനും ഇവർ ക്യാമ്പയിൻ നടത്തുന്നു. ഇക്കോ ഫ്രണ്ട്ലി സാനിറ്ററി പാഡുകൾ ആണ് ഇവർ വിതരണം ചെയ്യുന്നത്.
മുംബൈയിൽ കോർപ്പറേറ്റ് ലോയർ ആയി പ്രവർത്തിക്കുകയായിരുന്നു ഈ പെൺകുട്ടി. “ഇക്കോഫ്ലോ” എന്നാണ് ഈ യജ്ഞത്തിന് പെൺകുട്ടി നൽകിയിരിക്കുന്ന പേര്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ഗ്രാമീണ മേഖലയിൽ നിന്നും വരുന്ന പെൺകുട്ടികൾക്ക് ആർത്തവ ശുചിത്വത്തെക്കുറിച്ച് വിദ്യാഭ്യാസം നൽകുവാനും ഇവരുടെ സംഘടന പ്രവർത്തിക്കുന്നുണ്ട്.
ഒരു ലക്ഷം രൂപയാണ് ഇവർ ആദ്യഘട്ടത്തിൽ സ്വരൂപിക്കാൻ തീരുമാനിച്ചത്. ഇതുവരെ എൺപതിനായിരം രൂപ പല ആളുകളിൽ നിന്നും ആയി ഇവർക്ക് ലഭിച്ചു. 44 ആളുകളാണ് ഇതുവരെ സംഭാവന നൽകുവാൻ മുന്നോട്ടുവന്നത്.
ഗുജറാത്തിലെ ഗ്രാമീണ മേഖലകളിൽ ആണ് ഇവർ ഇപ്പോൾ കാര്യമായി പ്രവർത്തിക്കുന്നത്. പതിയെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവരുടെ ഈ പ്രവർത്തി വ്യാപിപ്പിക്കണമെന്നു വൃതി ആഗ്രഹിക്കുന്നു. ആർത്തവവുമായി ബന്ധപ്പെട്ട നമ്മുടെ സമൂഹത്തിൽ വലിയ രീതിയിലുള്ള തെറ്റിദ്ധാരണകളാണ് നിലനിൽക്കുന്നത് എന്നും കൃത്യമായ വിദ്യാഭ്യാസം നൽകാതെ അത് മാറ്റിയെടുക്കാൻ സാധിക്കുകയില്ല എന്നും ഇവർ പറയുന്നു.