തനിഷ്ക് ജ്വല്ലറിയുടെ ഒരു പരസ്യം കഴിഞ്ഞ ആഴ്ച വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒരു മുസ്ലിം കുടുംബത്തിൽ താമസിക്കുന്ന ഹിന്ദു മരുമകളെ ചിത്രീകരിച്ചതിനാൽ ആയിരുന്നു ഇത്. ചിത്രം തെറ്റായ സന്ദേശമാണ് നൽകുന്നത് എന്ന് ആലോചിച്ചുകൊണ്ട് ഹിന്ദു സംഘടനകൾ രംഗത്ത് വന്നിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് പരസ്യം ഇവർ പിൻവലിക്കുകയായിരുന്നു. ജ്വല്ലറിയുടെ അഹ്മദാബാദിലെ കടയും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വേദിയായി. ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി നടക്കുകയാണ്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ പാർലമെൻറ് അംഗം കൂടിയായ നുസ്രത്ത് ജഹാൻ ആണ് ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ പൂജാ പന്തലിൽ ഇവർ പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
എന്നാൽ ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങേറിയത്. കഴിഞ്ഞ ഹിന്ദു സംഘടനകൾ ആയിരുന്നുവെങ്കിൽ ഇത്തവണ മുസ്ലിം സംഘടനകളാണ് രംഗത്തെത്തിയത്.
മതം അനുവദിക്കാത്ത കാര്യമാണ് എംപി നുസ്രത്ത് ജഹാൻ ചെയ്തത് എന്നാണ് ഇവരുടെ അവകാശവാദം. എ.എൻ.ഐ. ആയിരുന്നു ഇവരുടെ ചിത്രങ്ങൾ ട്വിറ്റർ വഴി പുറത്തുവിട്ടത്. ഈ പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയത്.
ആദ്യമായിട്ടല്ല നുസ്രത്ത് ജഹാൻ എം പി വിഭാഗത്തിൽ ഉൾപ്പെടുന്നത്. വിവാഹത്തിനുശേഷം സിന്ദൂരം ധരിച്ചുകൊണ്ട് പാർലമെൻറിൽ എത്തിയതിന് വലിയ രീതിയിലുള്ള പ്രതിഷേധം ഇവർ നേരിട്ടിരുന്നു. ഇതുകൂടാതെ ഒരു മാസത്തിനു മുൻപ് ഹിന്ദു ദേവിയുടെ വേഷത്തിൽ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു.