ഒരുകാലത്ത് തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരം ആയിരുന്നു രജനീകാന്ത്. അതിനു മുൻപ് എംജിആർ ആയിരുന്നു തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ. എംജിആറിന്റെ മരണത്തെ ശേഷമാണ് രജനികാന്ത് തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരം ആയത്. എന്നാൽ രജനികാന്ത് ഫീൽഡിൽ ഇരിക്കുമ്പോൾ തന്നെ അദ്ദേഹത്തെ കടത്തിവെട്ടി തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരമായി മാറിയ നടനാണ് വിജയ്. എന്നാൽ ജയിലർ എന്ന സിനിമയുടെ വമ്പിച്ച വിജയത്തോടുകൂടി രജനീകാന്ത് തനിക്ക് നഷ്ടപ്പെട്ട സ്റ്റാർഡം വീണ്ടെടുത്തിരിക്കുകയാണ്. അതിനിടയിൽ മകൾ സംവിധാനം ചെയ്ത ലാൽസലാം എന്ന തല്ലിപ്പൊളി സിനിമയിൽ അഭിനയിച്ചു ഉള്ള വില കൂടി കളയുന്ന പരിപാടി ആയിരുന്നു രജനീകാന്ത് ചെയ്തത്.
രജനി നായകനായി അഭിനയിക്കുന്ന 171ാമത്തെ സിനിമയാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്നത്. ലിയോ എന്ന സിനിമയ്ക്ക് ശേഷം ഇദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. ഏകദേശം 250 കോടി രൂപയാണ് ഈ സിനിമയ്ക്ക് വേണ്ടി രജനീകാന്ത് വാങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 260 മുതൽ 250 കോടി വരെ ഇദ്ദേഹം ഡിമാൻഡ് ചെയ്തു എന്നും ലഭിക്കുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഇദ്ദേഹം ഇപ്പോൾ വിജയിയെ മറികടന്നോ എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്.
എന്നാൽ വിജയി ഇപ്പോൾ ശമ്പളമായി വാങ്ങാൻ പോകുന്നത് 300 കോടിയോളം രൂപയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് ഗോട്ട്. ഇതിനു മുൻപത്തെ സിനിമയായ ലിയോ ഏകദേശം 600 കോടി രൂപയ്ക്ക് മുകളിലാണ് കളക്ഷനായി നേടിയത്. സാധാരണ മുൻപത്തെ സിനിമയുടെ കളക്ഷൻ എത്രയാണോ അതിൻറെ പകുതിയാണ് വിജയ് അടുത്ത സിനിമയ്ക്ക് കളക്ഷനായി വാങ്ങാറുള്ളത്. അതുകൊണ്ടുതന്നെ 300 കോടി രൂപയോളം ആയിരിക്കും ഗോഡ് എന്ന സിനിമയിൽ വിജയ് പ്രതിഫലമായി വാങ്ങാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. അതേസമയം ഈ സിനിമയിൽ പൃഥ്വിരാജ് സുകുമാരൻ, റൺവീർ സിംഗ്, പാർവതി തിരുവോത്ത് തുടങ്ങിയവർ ഉണ്ടായിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമയുടെ പ്രീപ്രൊഡക്ഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം സിനിമയുടെ കഥയിൽ രജനീകാന്ത് അത്ര നല്ല രീതിയിൽ റിപ്പോർട്ട് വന്നിരുന്നു. ചില മാറ്റങ്ങൾ നിർദ്ദേശിക്കുകയും അമിതമായ ആക്ഷൻ സീക്വുകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.