മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. സിജു വിൽസൺ ആയിരുന്നു ഈ സിനിമയിലെ നായകനായി അഭിനയിച്ചത്. ചിത്രം ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ഈ സിനിമ ബോളിവുഡിൽ ഒരുങ്ങുകയാണ്. ഒമർ ലുലു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇദ്ദേഹം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരെ അറിയിക്കാറുണ്ട്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിൽ ചർച്ചയായി മാറുന്നത് പതിവാണ്. ഇപ്പോൾ അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് ഇദ്ദേഹം ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.
മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് പെൺമക്കൾ ഇല്ലേ? അവരെ എന്താണ് സിനിമയിൽ കാണാത്തത്? എന്നാണ് ഇദ്ദേഹം ചോദിച്ചിരിക്കുന്നത്. വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ഇദ്ദേഹം ചോദിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ഇന്ന് മലയാളത്തിലേ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്. പക്ഷേ അദ്ദേഹത്തിൻറെ മകളെ കുറിച്ച് ആർക്കും ഒന്നും അറിയില്ല. മോഹൻലാലിന്റെ മകൻ ഇന്ന് മലയാളത്തിലെ ഉയർന്നു വരുന്ന യുവതാരങ്ങളിൽ ഒരാൾ ആണ്. അദ്ദേഹത്തിന് അഭിനയിക്കാൻ വലിയ താല്പര്യമില്ല എന്നും അദ്ദേഹത്തെ നിർബന്ധിച്ചു മോഹൻലാൽ അഭിനയിപ്പിക്കുകയാണ് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ വിസ്മയ മോഹൻലാലിനെ കുറിച്ച് അധികം ആർക്കും ഒന്നും അറിയില്ല. കാളിദാസ് ജയറാം സിനിമയിൽ ഉണ്ട് എങ്കിലും മാളവിക ജയറാം സിനിമയിൽ ഇല്ല. ഗോകുൽ സുരേഷ് സിനിമയിൽ ഉണ്ടെങ്കിലും സുരേഷ് ഗോപിയുടെ പെൺമക്കൾ സിനിമയിൽ ഇല്ല. ദിലീപിന്റെ മകൾ സിനിമയിലേക്ക് എന്നെങ്കിലും വരുമോ എന്ന ചോദ്യത്തിന് ദിലീപ് നൽകിയ ഉത്തരം ഇങ്ങനെയാണ് – അവളെ ഒരു ഡോക്ടറായി കാണുവാൻ ആണ് എനിക്ക് താല്പര്യം. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളെ വിവാഹം ചെയ്തു വീട്ടിൽ ഇരുത്തിയ ദിലീപ് ഒരിക്കലും സ്വന്തം മകളെ സിനിമയിലേക്ക് വിടും എന്നു കരുതുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.
നിരവധി ആളുകൾ ആണ് ഈ പോസ്റ്റിനു താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ഒമർ ലുലു ചോദിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അതേസമയം നാളെ എന്തോ വലിയ അനൗൺസ്മെൻറ് വരാനുണ്ട് എന്നും അതിനു വേണ്ടി ഒമർപൂര്വ്വം പട്ടി ഷോ കാണിക്കുകയാണ് എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. എന്തായാലും ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായി മാറേണ്ടത് ആവശ്യമാണ്.