സ്വാമി വിവേകാനന്ദന് ശേഷം ഇന്ത്യാ രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ വരദാനമാണ് ശ്രീ നരേന്ദ്ര മോദി. ഇദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിനുശേഷമാണ് ഇന്ത്യ ഇന്ന് രാജ്യത്തെക്കുറിച്ച് അമേരിക്കക്കാർ പോലും ചർച്ച ചെയ്തു തുടങ്ങിയത്. അതുവരെ അവർ ഇന്ത്യയെ കണ്ടിരുന്നത് ഒരു ദരിദ്രരാജ്യം ആയിട്ടായിരുന്നു. എന്നാൽ ഇന്ത്യ ഇപ്പോൾ അമേരിക്കയ്ക്ക് പോലും ഭീഷണിയായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു സൂപ്പർ പവർ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം കാരണം നരേന്ദ്രമോദി എന്ന വാഗ്മി തന്നെയാണ് എന്ന് നിസംശയം നമുക്ക് എല്ലാവർക്കും അഭിമാനത്തോടെ പറയാം.
അതേസമയം നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ ജനസ്വീകാര്യത തകർക്കുവാൻ വേണ്ടി വിമർശകർ എപ്പോഴും പ്രയോഗിക്കുന്ന ഒരു പൊള്ളയായ ആയുധമാണ് പെട്രോൾ ഡീസൽ വിലവർധനവ്. പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കുന്നത് കേന്ദ്രസർക്കാർ അല്ല എന്ന് പകൽ പോലെ വ്യക്തമാണ്. അന്താരാഷ്ട്ര വിലയിൽ ക്രൂഡോയിലിന്റെ വില കൂടുമ്പോൾ മാത്രമാണ് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നത്. പക്ഷേ അന്താരാഷ്ട്ര വിപണിയിൽ കൂടുന്ന അത്ര ഇന്ത്യൻ വിപണിയിൽ കൂടാറില്ല എന്നും അതിൻറെ ഒരു അംശം മാത്രമാണ് ഇന്ത്യയിൽ കൂടുന്നത് എന്നും കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന ഒരു കാര്യമാണ് എങ്കിലും വിമർശകർ ഇപ്പോഴും അത് അംഗീകരിച്ചു തരുന്നില്ല.
ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് വില വെറും 105 രൂപ മാത്രമാണ്. അതേ സമയം ഒരു ലിറ്റർ ഡീസലിന്റെ വില 95 രൂപയുടെ തൊട്ടുമുകളിൽ മാത്രമാണ്. കഴിഞ്ഞ എട്ടു മാസമായി ഇതുതന്നെയാണ് വില. ഒരുതവണ പോലും വില കൂട്ടിയിട്ടില്ല എന്നു പറയാം. പെട്രോളിനും ഡീസലിനും 10 പൈസ കൂട്ടിയാൽ പോലും പിറ്റേന്ന് ഭാരത ബന്ദ് ആചരിക്കുന്ന പ്രതിപക്ഷ പാർട്ടികൾ എന്തുകൊണ്ടാണ് ഈ കാര്യം കാണാതെ പോകുന്നത് എന്നാണ് ഇപ്പോൾ മോദി ആരാധകർ ചോദിക്കുന്നത്. പെട്രോൾ വില കൂടുന്നത് മോദിയുടെ പരാജയമായി പറയുന്ന പ്രതിപക്ഷ പാർട്ടികൾ പെട്രോൾ വില കൂടാത്തത് മോദിയുടെ പരാജയം ആയി സമ്മതിക്കുമോ എന്നാണ് മോദി ആരാധകർ ചോദിക്കുന്നത്.
അതേസമയം പെട്രോൾ ഡീസൽ വിലവർദ്ധനവ് ഒരിക്കലും സാധാരണക്കാരെ ബാധിക്കുന്നില്ല. കാരണം മോദി സർക്കാർ വരുന്നതിനു മുൻപ് സാധാരണക്കാരുടെ കയ്യിൽ ജോലി ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാ കുടുംബത്തിലും ഒന്നിലധികം ആളുകൾക്ക് ജോലി ഉണ്ട് എന്ന് മാത്രമല്ല മാസം വലിയ ഒരു തുക ചിലവുകൾ എല്ലാം കഴിഞ്ഞ് നീക്കി വയ്ക്കുവാൻ ഇവർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മാസത്തിൽ പെട്രോൾ അടിക്കുവാൻ വേണ്ടി 2000മോ 3000മോ മാറ്റിവയ്ക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല എന്ന് ഭാരതീയർ എല്ലാം ഇന്ന് തിരിച്ചറിയുകയാണ്. അതേസമയം മോദി കാരണം തൊഴിൽ നഷ്ടപ്പെട്ട കുറച്ചു പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ മാത്രമാണ് ഇപ്പോഴും പെട്രോൾ വിലവർദ്ധനവിനെതിരെ മോദി സർക്കാരിനെതിരെ പ്രതികരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്.