മലയാളികളെ സംബന്ധിച്ച് ഒരു സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ് ഇന്ന് അരിക്കൊമ്പൻ എന്ന ആന. ചിന്നക്കനാലിലെ നിവാസികളെ വിറപ്പിച്ച ആനയാണ് ഇവൻ എങ്കിലും അവരുടെയെല്ലാം കണ്ണിലുണ്ണി കൂടിയാണ്. എന്നാൽ വേറെ നിർവാഹം ഒന്നുമില്ലാതെ ഇവനെ അവിടെ നിന്നും മാറ്റിപ്പാർപ്പിക്കുവാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. ഏറെ ശ്രമപ്പെട്ടാണ് സ്വന്തം ആവാസ വ്യവസ്ഥയിൽ നിന്നും ഇവനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചത്.
നിലവിൽ തമിഴ്നാട് കമ്പം മേഖലയിലാണ് ഇവൻ ഉള്ളത്. സ്വന്തം ആവാസവ്യവസ്ഥയിൽ നിന്നും കുടിയിറക്കപ്പെട്ട ഒരു വന്യജീവി ആണ് ഇവൻ. ജീവൻ രക്ഷിക്കുവാനുള്ള ഓട്ടത്തിലാണ് ഇപ്പോൾ അരിക്കൊമ്പൻ. ചിന്നക്കനാലിലെ മഴയും തണുപ്പും നിറഞ്ഞ ക്ലൈമറ്റ് അല്ല കമ്പത്ത്. ചുട്ടുപൊള്ളുകയാണ് കമ്പം എന്ന സ്ഥലം.
മാത്രമല്ല മനുഷ്യന്മാർക്ക് പോലും പൊരുത്തപ്പെടാൻ കഴിയാത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. അതിനിടയിൽ എങ്ങനെയെങ്കിലും കാട്ടിലേക്ക് മടങ്ങുവാൻ ശ്രമിക്കുകയാണെങ്കിൽ തന്നെയും മുള്ളുവേലികൾ കൊണ്ട് ശരീരം തുളഞ്ഞു കയറും. അത്തരത്തിൽ അരിക്കുമ്പോഴും മുറിവേറ്റ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
മാതൃഭൂമിയിലെ ശ്രീജിത്ത് പിആർ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. അതിജീവനത്തിന് വേണ്ടിയുള്ള അരിക്കൊമ്പന്റെ പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം എന്നാണ് പറയപ്പെടുന്നത്. എന്തായാലും നിരവധി ആളുകൾ ആണ് അരിക്കൊമ്പന് വേണ്ടി ഇപ്പോൾ പ്രാർത്ഥിച്ചുകൊണ്ട് എത്തുന്നത്. അവൻ എത്രയും പെട്ടെന്ന് തന്നെ അവൻറെ സ്വന്തം തട്ടകത്ത് തിരിച്ച് എത്തട്ടെ എന്നാണ് ഇപ്പോൾ മലയാളികൾ ഒരുവിധം എല്ലാവരും ആഗ്രഹിക്കുന്നത്.