കർണാടകയിൽ പുതുതായി അധികാരത്തിൽ എത്തിയ കോൺഗ്രസ് ഗവൺമെൻറ് ഇന്ദിരാ കാൻറീൻ പദ്ധതി പുനരാരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സിദ്ധരാമയ്യ നടത്തിയ ആദ്യത്തെ പ്രസ് കോൺഫറൻസിൽ ആണ് ഇദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ഒരു മാസത്തിനകം ഇന്ദിര കാൻറീൻ വീണ്ടും പ്രവർത്തനം ആരംഭിക്കും എന്നാണ് ഇദ്ദേഹം ഉറപ്പ് നൽകിയിരിക്കുന്നത്.
പാവപ്പെട്ടവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുവാൻ വേണ്ടി ആരംഭിച്ച പദ്ധതിയാണ് ഇത്. 5 രൂപയ്ക്ക് ആയിരുന്നു ഇവിടെ പ്രാതൽ നൽകിയിരുന്നത്. ഇതുകൂടാതെ ഉച്ചയൂണും രാത്രി ഭക്ഷണവും വെറും ₹10 രൂപയ്ക്ക് ആയിരുന്നു നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് പത്രികയിൽ തന്നെ ഇന്ദിരാ കാൻറീൻ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു.
മുൻ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇത്. ബിജെപി അധികാരത്തിൽ വന്നതോടെ ഈ പദ്ധതി നിർത്തലാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിരവധി ആളുകൾ ആയിരുന്നു രാഹുൽ ഗാന്ധിയോട് ഇന്ദിരാഗാന്ധിയും പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടത്. വർദ്ധിച്ചുവരുന്ന ഭക്ഷണത്തിന്റെ ചെലവ് ആയിരുന്നു ഇത്തരത്തിൽ ഒരു ആവശ്യം ഇവർ മുന്നോട്ട് വെക്കാൻ കാരണം. രാഹുൽ ഗാന്ധി ഇന്ദിരാഗാന്ധിയും പുനരാരംഭിക്കും എന്ന് ഉറപ്പു നൽകുകയും ചെയ്തു.
ഉപ്പുമാവ്, കേസരി ബത്, ബിസിബെല്ലെ ബത്ത്, പൊങ്കൽ, ഇഡലി എന്നിവയായിരിക്കും ഓരോ ദിവസവും പ്രാതലിന് ഉണ്ടാവുക. ഏകദേശം 175 ഇന്ദിരാ ഗാന്ധിനുകൾ ആയിരിക്കും കർണാടകയിൽ ഉടനീളം ഉണ്ടാവുക. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ കോൺഗ്രസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. എപ്പോഴും പാവപ്പെട്ടവർക്ക് കൂടെ മാത്രം നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നാണ് പാവപ്പെട്ടവർ പറയുന്നത്. കേന്ദ്രത്തിലും ഞങ്ങൾ ബിജെപി ഭരണം മാറി കോൺഗ്രസ് ഭരണം വരുവാൻ ആഗ്രഹിക്കുന്നു എന്നാണ് പാവപ്പെട്ടവർ പറയുന്നത്.