വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വീണ്ടും കേരളത്തിൽ ഒരു ഹൗസ് ബോട്ട് അപകടം കൂടി ഉണ്ടായിരിക്കുകയാണ്. ആലപ്പുഴ വേമ്പനാട് കായലിൽ ആണ് ഹൗസ് ബോട്ട് മുങ്ങിയിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് മൂന്ന് തമിഴ്നാട് സ്വദേശികൾ ആയിരുന്നു ഇതിൽ ഉണ്ടായിരുന്നത്.
ഹൗസ് ബോട്ടിന്റെ അടിത്തട്ടിൽ വെള്ളം കയറിയത് ആണ് കാരണം. 2018 മുതൽ ലൈസൻസ് പോലും ഇല്ലാതെയാണ് ഈ ഹൗസ് ബോട്ട് പ്രവർത്തിച്ചുവരുന്നത് എന്നാണ് പോർട്ട് ഓഫീസ് അറിയിക്കുന്നത്. പ്രവർത്തനവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഹൗസ് ബോട്ട് ജീവനക്കാരുടെ കയ്യിൽ ഇല്ലായിരുന്നു.
“റിലാക്സ് ഇൻ കേരള” ഹൗസ് ബോട്ട് ആണ് ഇപ്പോൾ അപകടത്തിൽ ആയിരിക്കുന്നത്. ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് ഈ ബോട്ട് ഉള്ളത്. എന്നാൽ നിലവിൽ ഇദ്ദേഹം ഈ ഹൗസ് ബോട്ട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അനസ് എന്ന വ്യക്തിയാണ് ചാണ്ടി ഫിലിപ്പിൽ നിന്നും ഈ ഹൗസ് ബോട്ട് വാടകയ്ക്ക് എടുത്ത് ഇപ്പോൾ നടത്തുന്നത്.
മൂന്നുപേർ ആയിരുന്നു സംഭവം നടക്കുമ്പോൾ ഇതിൽ ഉണ്ടായിരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർ മൂന്നു പേരെയും രക്ഷപ്പെടുത്തി. ഇവർ മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഒരിക്കൽ ഒരു അപകടം നടന്നിട്ടും എങ്ങനെയാണ് ഇപ്പോഴും ഇതുപോലെ ഹൗസ് ബോട്ടുകൾ ഒരു കൂസലും ഇല്ലാതെ നമ്മുടെ നാട്ടിൽ രേഖകൾ പോലും ഇല്ലാതെ പ്രവർത്തിക്കുന്നത് എന്നാണ് മലയാളികൾ എല്ലാവരും ഇപ്പോൾ ഒരേ സ്വരത്തിൽ ചോദിക്കുന്നത്.