കഴിഞ്ഞ വർഷത്തെ ഐപിഎൽ ചാമ്പ്യന്മാരായ സിഎസ് കെയുടെ ഇത്തവണത്തെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പ്ലേ ഓഫ് പോലും കാണാതെ ആണ് ടീം ഐപിഎൽ നിന്നും പുറത്തായത്. ഏകദേശം പകുതിയോളം കളികളിൽ സി എസ് കെയെ നയിച്ചത് രവീന്ദ്ര ജഡേജ ആയിരുന്നു എന്നാൽ എല്ലാ കളികളിലും ഇതിലും മോശം പ്രകടനം കാഴ്ചവച്ച ടീമിൻറെ നായകസ്ഥാനം ജഡേജ ധോണിക്കായി ഒഴിഞ്ഞുകൊടുത്തു. പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ എല്ലാം തന്നെ കൈവിട്ടു പോയിരുന്നു. ലീഗിൽ ഒമ്പതാം സ്ഥാനത്ത് മാത്രമാണ് ടീം. ധോണി അല്ലാതെ മറ്റൊരു മികച്ച ക്യാപ്റ്റൻ ഇല്ല എന്ന് തന്നെയാണ് ഈ കഴിഞ്ഞ സീസണിൽ ടീമിൻ്റേ പെർഫോമൻസ് കാണിക്കുന്നത്. എന്നാൽ അടുത്തവർഷവും ഭൂമി ടീമിനൊപ്പം തന്നെ കാണും എന്നാണ് ലീഗിൻറെ അവസാനത്തോടെ വ്യക്തമാക്കിയത്. പക്ഷേ നായകസ്ഥാനം ഏറ്റെടുക്കുമോ എന്നുള്ള കാര്യം വ്യക്തമല്ല.
2023ലെ ഇന്നലെ ഐപിഎല്ലിൽ ഉം ധോണി തന്നെ സി എസ് കെയുടെ നായകസ്ഥാനം ഏറ്റെടുക്കണമെന്ന് തെളിയിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇതുവരെയായിട്ടും ടോണിക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ ടീമിനു കഴിഞ്ഞിട്ടില്ല എന്നത് വളരെ ദുഃഖകരമാണ്. രവീന്ദ്ര ജഡേജയെ ആയിരുന്നു ധോണി നായകസ്ഥാനം ഒഴിഞ്ഞതിനുശേഷം കാര്യങ്ങൾ ഏൽപ്പിച്ചത്. എന്നാൽ ജഡേജ നായകനായ എല്ലാ കളികളും കീഴ്മേൽ മറിയുകയായിരുന്നു. മോശം പ്രകടനം മാത്രമാണ് സിഎസ്കെ ജഡേജയുടെ കീഴിൽ കാഴ്ചവച്ചത്. അതോടു കൂടിയാണ് വീണ്ടും ധോണിയെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നതും.
അടുത്ത സീസണിലും സിഎസ്കെയ്ക്കു നല്ലൊരു ക്യാപ്റ്റന്‍സി ഓപ്ഷനുകൾ വളരെ പരിമിതമാണ്. മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് പരിഗണിക്കാവുന്ന താരങ്ങളെങ്കിലും ഐപിഎല്‍ പോലോരു ലീഗിൽ പരീക്ഷിക്കാൻ പറ്റുമോ എന്നുള്ള കാര്യം സംശയമാണ്. തോണി ഉള്ളതുകൊണ്ട് മാത്രം ചെന്നൈയെ പിന്തുണയ്ക്കുന്ന നിരവധി ആരാധകർ അവർക്കുണ്ട്. അതുകഴിഞ്ഞാൽ റെയ്നയാണ് ചെന്നൈയുടെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം. പക്ഷേ കഴിഞ്ഞ ലേലത്തിൽ ചെന്നൈ റെയ്നയെ ഒഴിവാക്കുകയായിരുന്നു. ധോണി വിരമിച്ചാൽ ഒരുപാട് ആരാധകര ടീമിന് നഷ്ടമാകും.
ഇന്ത്യൻ ടീം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ ആണ് ധോണി. ധോണിയേക്കാൾ മികച്ച ഒരാൾ ക്യാപ്റ്റൻ ആയി ചെന്നൈയ്ക്കു കിട്ടാനില്ലതാനും. അടുത്ത സീസണിലും ധോനിയെ നായകസ്ഥാനത്ത് നിർത്തി ലീഗ് ജേതാക്കൾ ആകാൻ സിഎസ്കെക്ക് കഴിയുമോ എന്ന് നോക്കാം. അങ്ങനെയാണെങ്കിൽ മുംബൈയുടെ അഞ്ചു ട്രോഫികൾ എന്ന റെക്കോർഡിനൊപ്പം എത്താൻ ടീമിന് കഴിയും.