കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ ഇനിമുതൽ സൗദി അറേബ്യയുടെ ക്ലബ്ബായ അൽ നസറിനു വേണ്ടി കളിക്കും എന്ന വാർത്തകൾ പുറത്തുവന്നത്. രണ്ടര വർഷത്തേക്കുള്ള കോൺട്രാക്ട് ആണ് ഇദ്ദേഹം ഒപ്പിട്ടിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കോൺട്രാക്ട് അടുത്തിടെ അവസാനിച്ചിരുന്നു. ക്ലബ്ബിൻറെ പ്രവർത്തനത്തെക്കുറിച്ചും മാനേജിങ്ങിനെ കുറിച്ചും വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു റൊണാൾഡോ ഉന്നയിച്ചത്. ഇപ്പോൾ 2025 വരെയുള്ള കോൺട്രാക്ട് ആണ് ഇദ്ദേഹം ഒപ്പിട്ടിരിക്കുന്നത്.
അതേസമയം സൗദി അറേബ്യയിൽ ജീവിക്കുമ്പോൾ അവിടെയുള്ള നിയമങ്ങൾ അനുസരിക്കുക എന്നത് വളരെ കർശനമായ കാര്യമാണ്. അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു താമസിക്കുവാനുള്ള വകുപ്പ് ഇവിടെയില്ല. അതായത് ലിവിങ് ടുഗെതർ ഇവിടെ പറ്റില്ല എന്നർത്ഥം. ശക്തമായ ഇസ്ലാമിക നിയമം നിലനിൽക്കുന്ന രാജ്യത്ത് അമുസ്ലിങ്ങൾക്ക് വേണ്ടി ചില ഇളവുകൾ ഉണ്ട് എന്നത് സത്യമാണ്. പക്ഷേ അമുസ്ലിങ്ങൾ ആയാൽ പോലും വിവാഹിതല്ലെങ്കിൽ ഒരുമിച്ചു താമസിക്കുന്നത് ഈ രാജ്യം അനുവദിക്കുന്നില്ല. നിയമം തെറ്റിച്ചാൽ വലിയ രീതിയിലുള്ള ശിക്ഷകളാണ് ഈ രാജ്യത്ത് നിലവിലുള്ളത്.
ക്രിസ്ത്യാനോ റൊണാൾഡോയുടെ പാർട്ണർ ആണ് ജോർജീന റോഡ്രിഗസ്. ഇവരുമായി ലിവിങ് റിലേഷൻഷിപ്പിൽ ആണ് റൊണാൾഡോ. ഇവരുടെ ഒപ്പം തന്നെയായിരിക്കും റൊണാൾഡോ സൗദി അറേബ്യയിൽ താമസിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാകുമ്പോൾ പോലും ഇദ്ദേഹത്തിനെതിരെ ഒരുതരത്തിലുള്ള നടപടിയും സൗദി അറേബ്യൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
രണ്ടുപേരും 2016 വർഷത്തിലാണ് പരിചയത്തിൽ ആവുന്നത്. ഇരുവർക്കും രണ്ടു മക്കൾ ഉണ്ട്. ബെല്ല എന്നും അലാന എന്നും ആണ് ഇവരുടെ പേരുകൾ. ഇതുകൂടാതെ മൂന്നു കുട്ടികൾ കൂടിയുണ്ട് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക്. എന്തായാലും സൗദി നിയമത്തിൽ വെള്ളം ചേർക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല എന്നും ഇത് അന്ത്യനാളിന്റെ സൂചനകൾ ആണ് എന്നുമാണ് ഇസ്ലാമിക പണ്ഡിതർ പറയുന്നത്. അതേസമയം മുസ്ലിം ലോകം കൂടുതൽ മോർഡനൈസ് ആവുന്നതിന്റെ ഭാഗമാണ് ഈ നിയമം എന്നും വൈകാതെ ഇത് എല്ലാവർക്കും ബാധകമാകും എന്നുമാണ് മറ്റു ചിലർ പറയുന്നത്.