ഈ വർഷത്തെ ഐപിഎൽ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യൻ സീനിയർ താരങ്ങളെ ഇത്രയും പരിതാപകരമായ രീതിയിൽ ഇതിനു മുന്നേ കണ്ടിട്ടില്ല എന്ന് ക്രിക്കറ്റ് ആരാധകർ. ഇനിയിപ്പോൾ വരാനിരിക്കുന്ന ക്രിക്കറ്റ് പൂരം ട്വൻറി 20 ലോകകപ്പിന് മുന്നോടിയായാണ് ഈ രൂക്ഷ വിമർശനങ്ങൾ. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഒക്കെ തന്നെ എന്നെ തങ്ങളുടെ മോശം പ്രകടനം മാത്രമാണ് ഇത്തവണ ഐപിഎല്ലിൽ കാഴ്ചവച്ചത്. ബാറ്റിംഗിൽ കെഎൽ രാഹുൽ ഒഴികെ മറ്റാരും തന്നെ മികവുറ്റ കളി കാഴ്ചവച്ചില്ലയെന്ന് തന്നെയാണ് പറയേണ്ടത്.
ബോളിങ് നിരയിൽ ആകട്ടെ ജസ്റ്റിൻ ബോംബെയും ഭുവനേശ്വർ കുമാറും ഒക്കെ ഉണ്ടായിട്ടും കാര്യമായ നേട്ടങ്ങളൊന്നും തന്നെ അവർക്ക് ഉണ്ടായിട്ടില്ല. വിക്കറ്റ് വേട്ടയിൽ ആദ്യപത്തിൽ സ്ഥാനം പിടിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല എന്നത് വളരെ നിരാശാജനകമെന്ന് ക്രിക്കറ്റ് ആരാധകർ. എന്നാൽ മുഹമ്മദ് ഷാമിക്കാവട്ടെ വിക്കറ്റ് നേട്ടം ഉണ്ടെങ്കിലും റൺ ഒഴുക്ക് തടയാനുള്ള കെൽപ്പുണ്ടായില്ലതാനും. ഇങ്ങനെ ഒരു ടീമും വെച്ച് ഒരു അന്താരാഷ്ട്ര മാച്ച് എങ്ങനെ കളിക്കും എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
ഒരു അർദ്ധസെഞ്ചുറി പോലും നേടാതെയാണ് ആണ് രോഹിത് ശർമ ഈ ഐപിഎല്ലിൽ ഉടനീളം കളിച്ചത്. എന്നാൽ എന്നാൽ തൻറെ അർധസെഞ്ചുറി കൊണ്ട് ഉണ്ട് ടീമിന് യാതൊരു ഉപകാരവും ഇല്ലാതെ പോയതാണ് കോലിയുടെ വിഷമം. ബാക്ക് ഫൂട്ടിൽ ആയ ബാറ്റിങ്ങും മുനയൊടിഞ്ഞ ബോളിങ്ങുമെല്ലാം ഇന്ത്യൻ ടീമിൻ്റെ ട്വൻറി20 പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്. ഇതു കൂടാതെ നല്ല ഫോമിൽ ആയ വിദേശ താരങ്ങളും ആളും ഇന്ത്യൻ ടീമിനെ വെല്ലുവിളി ഉയർത്തുന്നു ഇക്കഴിഞ്ഞ ഐപിഎല്ലിൽ ഇംഗ്ലണ്ട് ടീമിലെ ജോസ് ബട്ലർ, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൻ തുടങ്ങിയവർ മികച്ച ഫോമിൽ തിളങ്ങിയപ്പോൾ ഇന്ത്യൻ താരങ്ങളുടെ പരിതാപകരമായ അവസ്ഥ കാണികൾ കണ്ടു.
ഐപിഎലിനു ശേഷം, ഇന്ത്യൻ ദേശീയ ടീമിന്റെ ആദ്യ പരമ്പര ജൂൺ 9ന് ആരംഭിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിൽ അഞ്ച് ട്വന്റി20 മത്സരങ്ങളുണ്ട്. കെ എൽ രാഹുൽ ആണ് ഇത്തവണ ടീമിനെ നയിക്കുന്നത്. പാകിസ്ഥാന് എതിരെയാണ് ഇത്തവണ ഇന്ത്യയുടെ ആദ്യത്തെ ട്വൻ്റി20 മത്സരം. രാഹുലിൻ്റെ ക്യാപ്റ്റൻസി പ്രശ്നവും ഓപ്പണർമാരുടെ മോശം ഫോമും ബാറ്റിംഗ് ഓർഡറിലെ ആശയക്കുഴപ്പവും ഒക്കെയായി ആയി ഇന്ത്യൻ ടീം എങ്ങനെയാണ് കളിക്കാൻ ഇറങ്ങുക എന്നത് കണ്ടറിയേണ്ടുന്ന കാര്യം തന്നെയാണെന്ന് ക്രിക്കറ്റ് ആരാധകരും പറയുന്നു.