സർക്കാർ ചികിത്സാസഹായം കെപിഎസി ലളിതയ്ക്ക് പ്രഖ്യാപിച്ചത് കടുത്ത വിമർശനത്തിന് ആണ് വഴിവെച്ചത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് ശാന്തിവിള ദിനേശ് പ്രതികരിക്കുകയാണ്. ലളിത ചേച്ചിയുടെ ഭർത്താവ് ഭരതന് ഓപ്പറേഷൻ വേണ്ടി വന്നപ്പോൾ പലരിൽ നിന്നും പണം കടം വാങ്ങിയാണ് നടത്തിയത് എന്ന് ഇദ്ദേഹം പറയുന്നു. മകളുടെ വിവാഹത്തിന് മലയാളസിനിമയിലെ പ്രമുഖർ ലക്ഷങ്ങൾ നൽകി സഹായിച്ചു. മകൻ വണ്ടിയോടിച്ച അപകടം ഉണ്ടായപ്പോഴും മലയാള സിനിമാ ലോകം തന്നെയാണ് സഹായിച്ചത്. അക്കാലത്ത് ദളിത് ചേച്ചിക്ക് ഒരു ആത്മസുഹൃത്ത് ഉണ്ടായിരുനന്നു. സിദ്ധാർത്തിൻ്റെ പേരിലാണ് ഇവർ തമ്മിൽ തെറ്റുന്നത്.
ലളിത ചേച്ചി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയപ്പോൾ അവരെ വിലക്കിയിരുന്നത് ഈ സുഹൃത്ത് ആയിരുന്നു.ലക്ഷങ്ങൾ വേണമായിരുന്നു സിദ്ധാർദ്ധിൻ്റെ ഓപ്പറേഷന്. സഹായം ചോദിച്ച ഈ സുഹൃത്ത് മമ്മൂട്ടിയുടെ അടുത്ത് ചെന്നു. എന്താണ് സംഭവം എന്ന് അദ്ദേഹം തിരക്കി. കള്ളും കഞ്ചാവും അടിച്ചാണ് സിദ്ധാർത്ഥ് വണ്ടിയോടിച്ചത് എന്നവർ പറഞ്ഞു. മമ്മൂട്ടി നേരെ ലളിത ചേച്ചിയെ വിളിച്ചു. സഹായമൊക്കെ വാഗ്ദാനം ചെയ്തു.
കൂട്ടത്തിൽ മകനോട് വെള്ളമടിച്ചു വണ്ടി ഓടിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്തു. ഏതു സാമദ്രോഹി ആണ് ഇത് പറഞ്ഞത് എന്ന് ലളിത ചേച്ചി തിരിച്ചു ചോദിച്ചു. മമ്മൂട്ടി സുഹൃത്താണ് എന്ന് മറുപടി പറയുകയും ചെയ്തു. ഇതോടെ പ്രശ്നമായി. രോഗം മാറിയതോടെ കാര്യങ്ങൾ അറിയാൻ ഈ സുഹൃത്ത് വീട്ടിലെത്തിയപ്പോൾ ഇറക്കിവിട്ടു. അതിനുശേഷം അവർ തമ്മിൽ നല്ല ബന്ധം ഉണ്ടായിരുന്നില്ല.
ഇപ്പോൾ ലളിത ചേച്ചിക്ക് എതിരെ നടക്കുന്ന പ്രചാരണം സങ്കടകരമാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നതുകൊണ്ട് അവരെ ഇങ്ങനെ തെറി പറയുന്നത് ശരിയല്ല. സിനിമ സർക്കാരിന് വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഒന്നാണ്. കലാകാരന്മാർ അവിഭാജ്യ ഘടകങ്ങളാണ്. ഒരു കലാകാരിക്ക് ചികിത്സ സഹായം ലഭ്യമാക്കരുത് എന്ന് പറയാൻ പാടില്ല.