ആന്ധ്രാ പ്രദേശിലെ അനന്തപുര എന്ന സ്ഥലത്തു നിന്നാണ് ഈ വാർത്ത വരുന്നത്. എം. ശ്രാവണി എന്ന കോളേജ് വിദ്യാർത്ഥിനിയെ ആണ് ഈ നഗരത്തിലെ കളക്ടർ ആയി നിയമിച്ചത്. ഒരു ദിവസത്തേക്ക് ആയിരുന്നു ഇവരുടെ നിയമനം. “പെൺകുട്ടികളാണ് ഭാവി” എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കിയത്. എന്നാൽ കളക്ടർ പ്രവർത്തിക്കാൻ കിട്ടിയ മണിക്കൂറുകളിൽ സുപ്രധാനമായ തീരുമാനങ്ങളിൽ ആണ് ഈ പെൺകുട്ടി ഒപ്പുവെച്ചത്.
പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങളിൽ ആണ് ഇവർ ഒപ്പുവച്ചത് – അതി ക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് 25,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു കൊണ്ടുള്ള തീരുമാനമായിരുന്നു ഒന്നാമത്തേത്. ഒരു കാരണവശാലും രാത്രി 8:00 മുതൽ രാവിലെ എട്ടുമണി വരെയുള്ള സമയങ്ങളിൽ സ്ത്രീകളെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുവാൻ നിർബന്ധിക്കരുത് എന്ന് ഉത്തരവാദ രണ്ടാമത് പുറപ്പെടുവിച്ചത്. നിറഞ്ഞ കൈയ്യടി ആണ് ഈ തീരുമാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.
ശ്രാവണിയുടെ അച്ഛൻ പമുലെത്തി ഒരു കർഷകനാണ്. അമ്മ രത്നമ്മ കൂലി പണിക്കാരി ആണ്. “പാവപ്പെട്ട ഒരു പശ്ചാത്തലത്തിൽ നിന്നും വരുന്ന എനിക്ക് ഇത്രയും വലിയ ഒരു അവസരം തന്നതിന് ഒരുപാട് നന്ദിയുണ്ട്” – ശ്രാവണി മാധ്യമങ്ങളോട് പ്രതികരിച്ചു.
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയും പെൺകുട്ടികളുടെ സുരക്ഷിതത്വം ഒരുക്കുന്നതിന് വേണ്ടിയും താനെന്നും പ്രഖ്യാപിക്കുമെന്നും ശ്രാവണി കൂട്ടിച്ചേർത്തു. റോഡുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യണമെന്നും, മെച്ചപ്പെട്ട ബാത്റൂം സൗകര്യങ്ങൾ സ്കൂളുകളിൽ ഒരുക്കണമെന്നും ശ്രാവണി അധികൃതരോട് അഭ്യർത്ഥിച്ചു.
എന്തായാലും ഒരു ദിവസം കൊണ്ട് തന്നെ താരമായി മാറിയിരിക്കുകയാണ് ശ്രാവണി. പെൺകുട്ടികളെ അധികാരത്തിലേക്ക് എത്തിക്കുന്നതിൽ ഇത്തരത്തിലുള്ള പദ്ധതികൾ വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഈ സംഭവം മറ്റു പെൺകുട്ടികൾക്ക് അവരുടെ പഠനത്തിൽ കൂടുതൽ ഉത്സാഹം കാണിക്കുവാനും സാമൂഹികമായ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുവാൻ സഹായിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ വിലയിരുത്തൽ നടക്കുന്നു.