പാൻ ഇന്ത്യൻ പ്രൊഡക്ഷൻ കൺട്രോളർ എന്ന് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെക്കുന്നവരാണ് നമ്മളിലേറെയും, കാരണം അങ്ങനെയൊന്നു നമ്മൾ മലയാളസിനിമയിൽ കേട്ടിട്ടുണ്ടാവില്ല, പക്ഷെ സംഗതി സത്യമാണ് റിച്ചാർഡ് അന്തോണീസ് പുണ്യാളണിലൂടെ അതും നേടിയെടുത്തിരിക്കുന്നു.
ബോളിവുഡ് കോളിവുഡ് മോളിവുഡ് എന്നിങ്ങനെ ഭാഷയുടെ പേരിലുള്ള തിരിക്കലുകളിൽ നിന്ന് ഭാഷയുടെ അതിർവരമ്പുകൾ മറികടന്നു പാൻ ഇന്ത്യൻ സിനിമ എന്ന ലേബലിലേക്കുള്ള സിനിമ സംസ്കാരത്തിന്റെ ശരവേഗമുള്ള യാത്രയിൽ മലയാളത്തിന്റെ സ്വന്തം പ്രൊഡക്ഷൻ പാൻ ഇന്ത്യൻ കൺട്രോളർ എന്ന അപൂർവ നേട്ടത്തിലേക്കാണ് റിച്ചാർഡ് നടന്നു കയറിയിരിക്കുന്നത്.
മലയാളം, തമിഴ്, കന്നട, ഹിന്ദി ഭാഷകളിൽ എത്തുന്ന രാജ് ബി ഷെട്ടി നായകനാവുന്ന ‘രുദിരം ‘ യോഗി ബാബുവു, പ്രമോദ് ഷെട്ടിയും നായകനാവുന്ന “സന്നിധാനം പി ഒ ” പ്രമുഖ തമിഴ് നടൻ നായകനാവുന്ന പേരിടാത്ത മറ്റൊരു ചലച്ചിത്രം അങ്ങനെ നീളുന്ന പാൻ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് റിച്ചാർഡിനുണ്ട്
നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജർ ആയും പിന്നീട് എക്സിക്യൂട്ടീവ് ആയും N M ബാദുഷ യുടെ ശിക്ഷ്യനായി സിനിമയിലേക്ക് കടന്നു വന്ന റിച്ചാർഡ് പിന്നിട്ട വഴികൾ കഠിനമായിരുന്നു. പൌലോ കൊയ്ലോ രചിച്ച ‘ ആൽക്കമിസ്റ് ‘ ആണ് ഇഷ്ട പുസ്തകം കഥയിലെ നായകൻ ആട്ടിടയനായ സാന്റിയാഗോയെ പോലെ തന്റെ സ്വപ്നത്തിന് പിന്നാലെ റിച്ചാർഡ് യാത്ര തുടങ്ങി ഒടുവിൽ N M ബാദുഷ എന്ന മനുഷ്യസ്നേഹിയായ മനുഷ്യൻ തന്റെ കൂടെ നിർത്തി.കഥയിൽ സാന്റിയാഗോ കണ്ടെത്തിയ ആൽക്കമിസ്റ് തന്റെ ജീവിതത്തിലേക്ക് എത്തുമ്പോൾ കലൂർ പള്ളിയിലെ വിശുദ്ധ അന്തോണീസ് പുണ്യാളനാണെന്നു റിച്ചാർഡ് അഭിമാനത്തോടെ പങ്കുവക്കുന്നു
കല്യാണി പ്രിയദർശന്റെ ശേഷം മൈക്കിൽ ഫാത്തിമ, ഹരീഷ് കണാരൻ നായകനാവുന്ന ഉല്ലാസപൂത്തിരികൾ, വാങ്ക്, ജോജു ജോർജ് നായകനായെത്തിയ സ്റ്റാർ, കൃഷ്ണൻകുട്ടി പണി തുടങ്ങി, ചാക്കോച്ചൻ നായകനായെത്തി നിരവധി അവാർഡുകൾ നേടിയെടുത്ത അറിയിപ്പ്, ജയ ജയ ജയ ഹേ തുടങ്ങിയ സിനിമകൾക്കു ശേഷം പ്രേം പൂജ്യം കന്നട ഫിലിം, Jaanbaaz hindustan ke ഹിന്ദി വെബ്സീരീസ്,
പാൻ ഇന്ത്യൻ സിനിമയായ രുദിരം എന്നിവ റിച്ചാർഡിനെ തേടി എത്തുകയായിരുന്നു പിന്നാലെ അഞ്ചോളാം പാൻ ഇന്ത്യൻ സിനിമകളും
അപരിചിതനായ ഒരു കന്നട സിനിമ നിർമ്മാതാവ് ഫോൺ ചെയ്യുകയും പാൻ ഇന്ത്യൻ ഫിലിം പ്രൊഡക്ഷൻ കൺട്രോളർ റിച്ചർഡ് അല്ലെ എന്ന് ചോദിക്കുകയുണ്ടായി ഏതെങ്കിലും സുഹൃത്തുക്കൾ തമാശ കാണിക്കുന്നതാവുമെന്ന് കരുതിയ റിച്ചാർഡിന് തെറ്റി ആ നിർമ്മാതാവ് നഷ്ടഭയം ഇല്ലാത്ത ഒരു പാൻ ഇന്ത്യൻ ഫിലിം ചെയ്യുന്നതിന് വിളിച്ചതായിരുന്നു അത് തന്നെയാണ് പാൻ ഇന്ത്യൻ സിനിമകളുടെ നേട്ടവും
നഷ്ട സാധ്യത തീരെ കുറവാണ് ഇത്തരം സിനിമകൾക്കു എന്ന് റിച്ചാർഡ് ഉറപ്പിച്ചു പറയുന്നു ആ നിർമ്മാതാവിന്റെ കാൾ ആണ് അന്തോണീസ് പുണ്യാളൻ തനിക്കു നൽകിയ അനുഗ്രഹത്തിന്റെ മൂല്യം തിരിച്ചറിയാൻ വഴിയൊരിക്കിയതെന്നു റിച്ചർഡ് പറയുന്നു.
പാൻ ഇന്ത്യൻ സിനിമകളിലൂടെ ലോകോത്തര നിലവാരമുള്ള ചലച്ചിത്രങ്ങൾ അണിയിച്ചൊരുക്കി രാജ്യം മുഴുവൻ പ്രദർശിപ്പിക്കുക എന്ന സ്വപ്നം മലയാളത്തിന്റെ സ്വന്തം നിർമ്മാതാക്കൾക്കും ഡയറക്ടർസിനും എഴുത്തുകാർക്കും അകലെയല്ല ഇനി എന്ന് പ്രതീക്ഷിക്കാം.