സ്ത്രീകളുടെ പെൺകുട്ടികളോടും ഏറ്റവുമധികം വിവേചനം നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. സ്ത്രീകൾ ഏറ്റവും കുറവ് സ്വാതന്ത്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നു കൂടിയാണ് ഇത്. പെൺകുഞ്ഞിന് ജന്മം നൽകി എന്ന കാരണം കൊണ്ട് പല സ്ത്രീകളും വലിയ രീതിയിലുള്ള പ്രശ്നങ്ങളും കുടുംബങ്ങളിൽനിന്നും അനുഭവിക്കുന്നുണ്ട്.
എന്നാൽ ഇതേ സംസ്ഥാനത്തു നിന്ന് തന്നെയാണ് ശുഭകരമായ മറ്റൊരു വാർത്ത കൂടി പുറത്ത് വരുന്നത്. രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽനിന്നും ആണ് രാജ്യത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഈ വാർത്ത വരുന്നത്. രാജസ്ഥാനിലെ രാജസമന്ദ് എന്ന ജില്ലയിൽ ഓരോ പെൺകുട്ടി ജനിക്കുമ്പോഴും ഇവർ എന്താണ് ചെയ്യുന്നത് എന്ന് അറിയുമോ?
ഓരോ പെൺകുഞ്ഞിന് ഒരു കുടുംബം ജന്മം നൽകുമ്പോഴും ഇവർ 111 ചെടികൾ വീതം നടും. ജില്ലയിലെ പിപലന്തരി എന്ന ഗ്രാമത്തിലാണ് ഇവർ ഇത്തരത്തിൽ ഒരു ഇക്കോഫെമിനിസം മോഡൽ നടപ്പിലാക്കുന്നത്.
ഒരേസമയം പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കുവാൻ ശ്രമിക്കുകയും അതേസമയം ഗ്രാമത്തിൻറെ പച്ചപ്പ് വീണ്ടെടുക്കാൻ ശ്രമിക്കുകയുമാണ് ഇവർ.
ചെടികൾ നടുക മാത്രമല്ല ഇവർ. കൃത്യമായി അതിനെ പരിപാലിക്കുകയും ചെയ്യും. കഴിഞ്ഞ ആറു വർഷങ്ങളായി ഗ്രാമത്തിലുള്ളവർ ഈ മികച്ച മാതൃക നടപ്പിലാക്കിവരുന്നു.
കഴിഞ്ഞ ആറു വർഷകാലത്തിൽ ഏകദേശം രണ്ടരലക്ഷത്തോളം ചെടികൾ ഇവർ നട്ടു കഴിഞ്ഞു. മാവ്, ശീഷാം, ആംല, വേപ്പ് എന്നീ ചെടികളാണ് ഇവർ ധാരാളമായി നടുന്നത്.
ഒരു വർഷം ശരാശരി 60 പെൺകുട്ടികളാണ് ഈ ഗ്രാമത്തിൽ ജനിക്കുന്നത് എന്ന് മുൻ ഗ്രാമ സർപഞ്ച് ശ്യാംസുന്ദർ പാലിവാൽ പറയുന്നു. തൻറെ മകളുടെ വിയോഗത്തിനുശേഷം, അവളുടെ ഓർമ്മകൾക്ക് വേണ്ടി ശ്യാംസുന്ദർ തന്നെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.
പകുതിയിലേറെ കുടുംബങൾക്ക് ഒരു പെൺകുട്ടി ജനിച്ചാൽ, അത് ഇപ്പോഴും ഉൾക്കൊള്ളാൻ സാധിക്കുന്ന ഒരു സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. അത്തരം കുടുംബങ്ങളെ ഞങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. സ്കൂളുകൾ, അംഗൻവാടികൾ വഴി ഇവരെ ഞങ്ങൾ മാർക്ക് ചെയ്തു വച്ചിട്ടുണ്ട്.
ഓരോ പെൺകുട്ടി ജനിച്ചു കഴിയുമ്പോഴും 21,000 രൂപ ഗ്രാമത്തിലെ ആളുകളിൽ നിന്നും പെൺകുട്ടിയുടെ അച്ഛൻറെ കയ്യിൽ നിന്നും 10,000 രൂപയും ചേർത്തുവച്ചുകൊണ്ട് ഞങ്ങൾ 31,000 രൂപ ഞങൾ പെൺകുട്ടിയുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ബാങ്കിൽ ഇടും. പെൺകുട്ടിക്ക് 20 വയസ്സ് ആകുമ്പോൾ മാത്രമേ ഈ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
എന്നാൽ ഏറ്റവും മികച്ച കാര്യം ഇതൊന്നുമല്ല – പെൺകുട്ടിക്ക് 18 വയസ്സ് തികയാതെ അവളെ കല്യാണം കഴിച്ചു വിടില്ല എന്ന പെൺകുട്ടിയുടെ അച്ഛൻറെ കയ്യിൽ നിന്നും ഞങ്ങൾ ഒപ്പിട്ടു വാങ്ങും.
ഇതു മാത്രമല്ല, അവളെ കൃത്യമായി സ്കൂളുകളിൽ പറഞ്ഞ് അയക്കുമെന്നും അവളുടെ പേരിൽ നട്ടിട്ടുള്ള ചെടികൾ എല്ലാം കൃത്യമായി പരിപാലിക്കും എന്നും അച്ഛൻ ഒപ്പിട്ടു നൽകണം.