ബോളിവുഡിൽ വിവാദങ്ങൾ സൃഷ്ടിച്ചു വരികയാണ് രാജ് കുന്ദ്ര ഉൾപ്പെട്ടിട്ടുള്ള നീലചിത്ര നിർമ്മാണ കേസ്. കഴിഞ്ഞ ആഴ്ച ആയിരുന്നു ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. വെബ് സീരീസ് എന്ന പേരിൽ നീല ചിത്രങ്ങൾ നിർമിക്കുന്നു എന്നും അത് ഇൻറർനെറ്റ് വഴി വിൽക്കുന്നു എന്നുമായിരുന്നു ഇയാൾക്കെതിരെ ലഭിച്ച പരാതി. മുൻപും ഇത്തരത്തിലുള്ള പരാതി ലഭിച്ചിട്ടുണ്ട് എങ്കിലും തെളിവുകളുടെ അഭാവത്തിൽ പോലീസ് കേസെടുക്കാതെ ഇരിക്കുകയായിരുന്നു. ഇപ്പോൾ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. അത് ശരി വയ്ക്കുന്ന തരത്തിലുള്ള വിധി ആണ് ഇന്ന് ബോംബെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 19 മുതൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. പിന്നീട് സെഷൻസ് കോടതി ജൂലൈ 27 വരെ കസ്റ്റഡി നീട്ടി നൽകുകയായിരുന്നു. ഈ വിധിക്കെതിരെ രാജ് കുന്ദ്ര ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഇപ്പോൾ ബോംബെ ഹൈക്കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി നൽകുകയാണ് ബോംബെ ഹൈക്കോടതി ചെയ്തത്. ഈ സംഭവത്തോടെ ഈ കേസിൽ രാജ് കുന്ദ്ര കുറ്റക്കാരനാണ് എന്ന വാദം കനക്കുകയാണ്.
എന്നാൽ ഇപ്പോൾ രാജ് കുന്ദ്രയ്ക്ക മാത്രമല്ല പണി കിട്ടിയിരിക്കുന്നത്. ഭാര്യ ശിൽപ്പ ഷെട്ടിയും ഏകദേശം കുടുങ്ങിയ മട്ടാണ്. രണ്ടു ദിവസങ്ങൾക്കു മുൻപ് ഇവരെ ബോംബെ പോലീസ് ചോദ്യംചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്നും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തങ്ങൾ നടത്തുന്നത് നീലച്ചിത്ര നിർമ്മാണം അല്ല എന്നും ഇരൊട്ടിക്ക വിഭാഗത്തിൽപെടുന്ന വീഡിയോകൾ ആണ് അത് എന്നുമായിരുന്നു ശില്പാ ഷെട്ടി വാദിച്ചത്. അത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ ഇന്ന് ഓൺലൈനിൽ ലഭ്യമാണ് എന്നും താരം പറയുന്നു. ഇത് നീല ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് എന്നായിരുന്നു നടിയുടെ വാദം. 6 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു നടിയെ പോലീസ് വിട്ടയച്ചത്.
വീണ്ടും ചോദ്യം ചെയ്യാൻ തന്നെ വിളിപ്പിക്കരുത് എന്നു നടി പോലീസിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ നടിക്ക് എതിരായ തീരുമാനമാണ് കോടതി എടുത്തിരിക്കുന്നത്. ആവശ്യപ്പെട്ടാൽ എല്ലാം ചെല്ലണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ താരത്തെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയേറി. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.