ഛണ്ഡീഗഢ്: പഞ്ചാബിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ചുമതലയേറ്റു. ഇനി പഞ്ചാബ് സിവിൽ-പോലീസ് ഭരണത്തിന് ഐഎഎസ്-ഐപിഎസ് ദമ്പതിമാർ നേതൃത്വം നൽകും. വിനി മഹാജന്റെ ഭർത്താവ് ദിൻകർ ഗുപ്തയാണ് സംസ്ഥാന ഡിജിപി.
1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ വിനി മഹാജൻ കരൺ അവ്താർ സിങിന് പകരമാണ് വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. കരൺ അവ്താർ സിങിനെ സ്പെഷ്യൽ ചീഫ് സെക്രട്ടറിയായും അമരീന്ദർ സിങ് സർക്കാർ നിയമിച്ചു.
എക്സൈസ് നയം സംബന്ധിച്ച് കോൺഗ്രസ് മന്ത്രിമാരുമായി ഭിന്നതയുണ്ടായിരുന്ന കരൺ അവ്താർ സിങിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ അമരീന്ദ്രർ സിങിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു.
വിനി മഹാജൻ 2005-12 കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഓഫീസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധനകാര്യം, വ്യവസായം, വാണിജ്യം, ടെലികോം, ഐടി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തു.
ആഗോള സാമ്പത്തിക മാന്ദ്യകാലത്തും അതിനുശേഷവും ഇന്ത്യയുടെ ആഭ്യന്തര നടപടികൾ സമന്വയിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പ്രധാന ടീമിന്റെ ഭാഗമായിരുന്നു അവർ.
പഞ്ചാബില്‍ ഭാര്യ ചീഫ് സെക്രട്ടറിയും ഭര്‍ത്താവ് ഡിജിപിയും
Leave a comment