ഗോവയിൽ കോവിഡ് ബാധിച്ച് മലയാളി നാവിക ഉദ്യോഗസ്ഥൻ മരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. ആര്യാട് പഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്വദേശിയായ പ്രമോദ് ആണ് മരിച്ചത്. 26 വയസ്സ് ആയിരുന്നു. ഹവീൽദാർ ആയ പ്രമോദ് ഗോവയിൽ വച്ചാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് പ്രമോദിന് കോവിഡ് സ്ഥിരീകരിച്ചത്.
ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ച ആണ് മരിച്ചത്. മരിക്കുന്നതിന് നാലുദിവസം മുൻപ് വരെ വീട്ടുകാരുമായി പ്രമോദ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന് പ്രമോദ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന് ശേഷമാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പുന്നത്.
കയാക്കിങ്ൽ ദേശീയ ചാമ്പ്യനും നെഹ്റു ട്രോഫി വള്ളം കളിയിൽ നേവി ടീമിൻറെ സ്ഥിരം സാന്നിധ്യവും ആയിരുന്നു പ്രമോദ്. അവസാന വാക്കിൽ പറഞ്ഞതുപോലെ തന്നെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് അവൻ എത്തി ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും നടുവിലേക്ക് പുതിയതായി വാങ്ങിയ വീട്ടിൽ ഒരു ദിവസം പോലും അന്തി ഉറങ്ങാതെ വീട്ടുമുറ്റത്ത് കത്തിയമർന്നു.
പ്രമോദിന്റെ വിയോഗം വീട്ടുകാർക്കും നാട്ടുകാർക്കും വിശ്വസിക്കുവാൻ കഴിയുന്നില്ല. കയാക്കിങ് മുൻ ദേശീയ ചാമ്പ്യനും നെഹ്റു ട്രോഫിയിൽ നേവി ടീമിൽ നിറസാന്നിധ്യമായിരുന്ന പ്രമോദ് നേവിയിൽ പെറ്റി ഓഫീസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പനിയെ തുടർന്ന് ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്. കോവിഡ് പോസിറ്റീവ് ആണെന്ന് അവിടെ നിന്നാണ് സ്ഥിരീകരിക്കുന്നത്.
പ്രമോദ് അവസാനമായി വീട്ടുകാരോട് സംസാരിക്കുന്നത് വെള്ളിയാഴ്ച രാത്രി ആയിരുന്നു. ഭാര്യയോട് വിഷമിക്കരുത് എന്നും തനിക്ക് ഒട്ടും വയ്യ എന്നും പ്രമോദ് പറഞ്ഞിരുന്നു.
“ഞാൻ മരിച്ചു പോവുകയുള്ളൂ, നീ ഫോൺ വെക്കരുത്.. ഇനി നിന്റെ ശബ്ദം എനിക്ക് കേൾക്കുവാൻ സാധിക്കുമോ എന്നറിയില്ല.. എന്റെ ശബ്ദം കേൾക്കണം എങ്കിൽ നീ കോൾ റെക്കോർഡ് ചെയ്ത് വെക്കണം..” – ഇതായിരുന്നു പ്രമോദ് അവസാനമായി ഭാര്യയോട് സംസാരിച്ചത്.
പ്രമോദിനോട് ഇവിടുത്തെ ഭരണകൂടം ചെയ്തത് കടുത്ത അനീതി ആണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം എന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയരുന്നത്.