മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ദൃശ്യം. 2013ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായിരുന്നു. വെറും ബ്ലോക്ക്ബസ്റ്റർ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മലയാളസിനിമയ്ക്ക് വിപണിയുടെ പുതു വഴികളും, സാധ്യതകളും തുറന്നു കൊടുത്ത ചിത്രം കൂടിയാണ് ഇത്. അങ്ങനെ നോക്കുകയാണെങ്കിൽ മലയാളം സിനിമ ദൃശ്യത്തിനു മുൻപും ശേഷവും എന്ന രീതിയിൽ വിഭജിക്കാം. പിന്നീട് തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തു. എല്ലായിടത്തും സൂപ്പർ ഹിറ്റ്. എന്നാൽ മലയാളം പതിപ്പും മറ്റ് റീമേക്ക് പതിപ്പുകളും കണ്ട് പ്രേക്ഷകർ ഒരു കാര്യം ഒറ്റ സ്വരത്തിൽ പറഞ്ഞു. അഭിനയത്തിൽ മോഹൻലാൽ എന്ന നടനെ പകരം വെക്കാൻ ആർക്കുമായില്ല.
ഇതിനിടയിൽ ഇന്ത്യക്ക് പുറത്തുള്ള മറ്റു ചില ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്തു. സിംഹള, ചൈനീസ് ഭാഷകളിലേക്കാണ് ചിത്രം ഇതിനിടയിൽ റീമേക്ക് ചെയ്തത്. ചിത്രം ഇറങ്ങി എട്ടുവർഷത്തിനുശേഷം ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്തിരുന്നു ദൃശ്യം. ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രം. ഈ അപൂർവ്വതയും ദൃശ്യം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ജിത്തു.
അടുത്തഭാഗം വരുമോ എന്നറിയില്ല എന്നാണ് ജീത്തു പറയുന്നത്. തെറ്റില്ലാത്ത കഥ വന്നാൽ ചെയ്യും. ചിത്രത്തിന് രണ്ടാം ഭാഗം തന്നെ വന്നത് ആൻറണി പെരുമ്പാവൂരിൻ്റെ നിർബന്ധത്തിലാണ്. ആദ്യഭാഗം ഇറങ്ങിയതിനു ശേഷം നാട്ടിൽ ഉള്ള നിരവധി ആളുകൾ ചിത്രത്തിലെ ബാക്കി കഥയുമായി വന്നിരുന്നു. ബോംബെയിലുള്ള ഒരു ഹിന്ദിക്കാരൻ ഉം ചിത്രത്തിന് രണ്ടാം ഭാഗത്തിന് കഥ ഒരുക്കി. ഇത് കണ്ടതോടെയാണ് ആൻറണി പെരുമ്പാവൂരിനോടു പലരും ചോദിച്ചത്. എല്ലാവരും പല കഥകളും പറയുന്നു ജിത്തു മാത്രം അതിനെക്കുറിച്ച് ആലോചിക്കാത്തത് എന്ന് ചോദിച്ചു. അങ്ങനെ ചോദിച്ചപ്പോഴാണ് താൻ ആലോചിച്ചത്.
മോഹൻലാൽ സാർ അഭിനയിച്ച, പ്രിയ സുഹൃത്ത് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ഭാഷയുടെയും ദേശത്തിൻ്റേയും അതിരുകൾ ഭേദിച്ച് മുന്നേറുമ്പോൾ ഈ ചിത്രം നിർമ്മിക്കാൻ ആയതിനാൽ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വയ്ക്കുന്നു എന്ന് ആൻറണി പെരുമ്പാവൂർ പിന്നീട് പറഞ്ഞിരുന്നു. കുറച്ചു മുൻപാണ് ദൃശ്യത്തിൻ്റേ രണ്ടാംഭാഗം ഇറങ്ങിയത്. ഇതും സൂപ്പർഹിറ്റായി.