മേതിൽ ദേവിക എന്ന് പറഞ്ഞാൽ ചിലർക്ക് മനസ്സിലായില്ലെങ്കിൽ നടനും MLA മുകേഷിന്റെ ഭാര്യ എന്നാൽ എല്ലാവർക്കും അറിയാം. ഇവർ വളരെ പ്രശസ്തയായ നർത്തകിയാണ്. എപ്പോൾ ഈ കൊറോണ കാലത്ത് ദേവികയുടെ പോസ്റ്റ് വൈറലാകുകയാണ്.
‘എന്റെ സുഹൃത്തും ഓസ്ട്രേലിയയില്‍ ഇഎന്‍ടി സര്‍ജനുമായ ഡോ. അരുണ്‍ എ. അസീസാണ് ആദ്യം ഇങ്ങനൊരു ആശയം എന്നോട് പറയുന്നത്. ഞാന്‍ മുന്‍പ് ചെയ്ത ‘സര്‍പ്പതത്വം’ എന്നൊരു കംമ്ബോസിഷന് ഉണ്ടായിരുന്നു, ഓസ്കാര്‍ കണ്ടെന്ഷന് ലിസ്റ്റിലേക്ക് വോട്ട് ചെയ്യപ്പെട്ടത്. അതിലൂടെ ഒരു വലിയ ആശയം മറ്റുള്ളവരിലേക്ക് എത്തിച്ചതിന്റെ മേന്മ ഓര്‍ത്തിട്ടാവണം അരുണ്‍ എന്നോട് ഇങ്ങനെ സജസ്റ്റ് ചെയ്തത്. ആ വിശ്വാസം കാക്കാന്‍ എനിക്കായി എന്ന് കരുതുന്നു.
ആദ്യം അരുണ്‍ വിളിച്ചു പറഞ്ഞപ്പോ ഞാനല്‍പ്പം സംശയത്തിലായിരുന്നു… നൃത്തം എപ്പോഴുമുണ്ടെങ്കിലും അങ്ങനെ കാര്യമായിട്ടൊന്നും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാത്ത ആളാണ് ഞാന്‍. ചുറ്റുമുള്ളവര്‍ എപ്പോഴും പറയാറുണ്ട്, കല മറ്റുള്ളവരിലേക്കും എത്തിക്കണം ഞങ്ങള്‍ കുറച്ചു പേര് മാത്രം കണ്ടാല്‍ പോരാ എന്ന്. ഇതിപ്പോ ഇങ്ങനൊരു കാലത്ത്, ഇത്രയും ആളുകള്‍ക്ക് അവബോധമുണ്ടാക്കുന്നൊരു കാര്യമായതുകൊണ്ട് ചെയ്യാമെന്ന് കരുതി.
വീട്ടിലിരുന്ന് ചെയ്യ്യുന്നതിന്റെ പരിമിതികള്‍ ഉണ്ടായിരുന്നു. ആദ്യം മ്യൂസിക് ചെയ്ത് വന്നപ്പോ അത് വളരെ മികച്ചതായിരുന്നെങ്കിലും ഞാന്‍ ഉദ്ദേശിക്കുന്ന തീമിനു യോജിക്കുന്നില്ലായിരുന്നു.
അങ്ങിനെയാണ് മുന്‍പ് ഞാന്‍ ചെയ്ത് വച്ച മുത്തുസ്വാമി ദീക്ഷിതരുടെ നവരാണ കൃതിയുടെ ഒരു ഭാഗമെടുക്കാമെന്ന് തീരുമാനിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ ദീക്ഷിതര്‍ പരാശക്തിയെ വര്‍ണിച്ചു ചിട്ടപ്പെടുത്തിയ കൃതി ഇന്നത്തെ അവസ്ഥയ്ക്കൊത്ത് പുനര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നു.
മാനവരാശിക്ക് മൂന്ന് തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാകുന്നു. പ്രകൃതിയാല്‍, മറ്റ് സൃഷ്ടികളാല്, മാനസിക ആകുലതകളാല്‍… കൊറോണ വൈറസ് കാരണമുള്ള ദുരിതങ്ങളില്‍ ഈ മൂന്നു കാരണങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അതാണ് നൃത്തത്തിലൂടെ പറയാന്‍ ശ്രമിച്ചത്. നാം എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും സ്വീകരിക്കേണ്ട ശുചിത്വ ശീലങ്ങളെ കുറിച്ചും ഒക്കെ പറയുന്നുണ്ട്. ഇതൊക്കെ പാലിച്ചാല്‍ കൊറോണ എന്ന വിപത്തിനെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിച്ചു ജയിക്കാമെന്ന് പറയുന്നു..
രോഗത്തിന്റെയും ശുചിത്വത്തിന്റെയും ശാസ്ത്രീയവശങ്ങളെ കുറിച്ച് പഠിക്കാന്‍ ഡോക്ടര്‍ അരുണ്‍ നന്നായി സഹായിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം എഴുതിപ്പോകുന്ന മലയാളം സബ്ടൈറ്റില്‍ ഡോ. അരുണ്‍ ചെയ്തതാണ്, ഇംഗ്ലീഷ് ഞാനും. നാലഞ്ചു ദിവസം എടുത്താണ് ഇത് ചിട്ടപ്പെടുത്തിയത്. വീട്ടിലെ കളരിയില്‍ തന്നെയാണ് ഷൂട്ട് ചെയ്തതും. രാജേഷ് കടമ്ബയും വിപിന്‍ ചന്ദ്രനുമാണ് ക്യാമറയുടെ കാര്യങ്ങള്‍ നോക്കിയത്. ആല്‍ബി നടരാജ് എഡിറ്റിങ്ങും, മറ്റ് ടെക്നിക്കല്‍ കാര്യങ്ങള്‍ നോക്കിയത് സുധീറുമാണ്.
പ്രത്യേകം നന്ദി പറയേണ്ട ഒരാള്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറാണ്. ടീച്ചര്‍ തുടക്കത്തില്‍ സംസാരിക്കാന്‍ തയ്യാറായത് ഇതിന്റെ ആധികാരികത കൂട്ടിയിട്ടുണ്ട്. കലയിലൂടെ ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥയാണ്.’- മേതില്‍ ദേവിക പറയുന്നു.
ഈ സമയം നമുക്ക് വേണ്ടത് സഹജീവികളോടുള്ള കരുണയും കരുത്തുള്ള മനസുമാണെന്ന് ഈ നൃത്തത്തിലൂടെ അവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. വിഡിയോ കാണാം..