മലയാളികളുടെ ഇഷ്ട നടനാണ് കൊച്ചിന് ഹനീഫ.മലയാളി മനസ്സിൽ ഇന്നും അദ്ദേഹം ഉണ്ട്.കൊച്ചിന്‍ ഹനീഫയെ ഓര്‍ത്ത് ഇന്നും വേദനയോടെ കഴിയുകയാണ് നടന്റെ ഭാര്യയും ഇരട്ട പെണ്‍മക്കളും. പിതാവ് മരിക്കുമ്പോള്‍ മക്കള്‍ ചെറുതായിരുന്നു. എന്നാല്‍ ഇന്ന് വളര്‍ന്ന് വലിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ് താരപുത്രിമാര്‍. എന്നാല്‍ മരണമെന്ന സത്യം ഉള്‍ക്കൊണ്ടെങ്കിലും ചില സമയത്ത് അദ്ദേഹം ഇല്ലല്ലോ എന്ന വേദനയുണ്ട് എന്നാണ് ഭാര്യ ഫാസില പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.’ഹനീഫിക്ക മദ്യപിക്കാറില്ല, അലസജീവിതവുമല്ല. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞെങ്കിലും അത് മറച്ചുവെക്കാന്‍ ആയിരുന്നു ഇക്ക ശ്രമിച്ചത്. രോഗമുണ്ടെന്ന് അറിഞ്ഞാല്‍ അഭിനയിക്കാന്‍ ആരും വിളിച്ചില്ലെങ്കിലോ എന്നായിരിക്കും ആ പാവം ചിന്തിച്ചിട്ടുണ്ടാവുക. സിനിമാക്കാരന്‍ ആയിരുന്നെങ്കിലും വലിയ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. മക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധത്തില്‍ ഒരു സിനിമയും വിടാതെ അഭിനയിച്ചു. ആരോഗ്യം പോലും നോക്കിയില്ല. ഇനി അധികം സമയമില്ലെന്ന് മനസ്സിലാക്കിയത് പോലൊരു ഓട്ടപ്പാച്ചില്‍ ആയിരുന്നു.
മരിക്കുന്നതിന് നാലുമാസം മുന്‍പ് മാത്രമാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ ഞാന്‍ തിരിച്ചറിഞ്ഞത്. ഹനീഫിക്കയുടെ രോഗത്തില്‍ സങ്കടവും ദേഷ്യവും കടിച്ചമര്‍ത്തി എന്നോട് സംസാരിച്ചത് മമ്മൂക്കയാണ്. ‘എന്തിനിത് അവന്‍ മറച്ചുവെച്ചു, ഒന്ന് പറയാമായിരുന്നില്ലേ? എവിടെ കൊണ്ടുപോയാലും നമ്മള്‍ രക്ഷപ്പെടുത്തുമായിരുന്നില്ലേ’ എന്നൊക്കെയാണ് മമ്മുക്ക പറഞ്ഞത്.പിന്നീട് വീണ്ടും മമ്മൂക്കയെ കണ്ടിരുന്നു. കുഞ്ചന്‍ ചേട്ടന്റെ മകളുടെ കല്യാണത്തിന് കണ്ടപ്പോള്‍ മക്കളൊക്കെ വലുതായല്ലോ രണ്ടുപേരും നല്ലോണം പഠിക്കണം കേട്ടോ, എന്നൊക്കെ പറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചിരുന്നു