മലയാളികൾക്ക് മാനസികമായി ഏറെ അടുപ്പമുള്ള വാഹനമാണ് കെഎസ്ആർടിസി ബസ്. ആനവണ്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഈ ബസ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ്. കെഎസ്ആർടിസി നടത്തിപ്പുമായി ബന്ധപ്പെട്ട് എക്കാലത്തും വിവാദങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ജീവനക്കാർക്ക് ശമ്പളം നൽകാത്തതും, പെൻഷൻ നൽകാത്തതും, യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാത്തതും എല്ലാം വാർത്ത ആകാറുണ്ട്. എന്നാൽ ഇന്ന് എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസുകൾ ഇനിമുതൽ അൾട്രാ മോഡേൺ ഫുഡ് ട്രാക്കുകൾ ആയി കേരളത്തിൻറെ അങ്ങോളമിങ്ങോളം ഓടി ഭക്ഷണം വിളമ്പും. ഒരു അത്യാധുനിക ഹോട്ടലിൽ ഉണ്ടാകുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ലഭിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകുന്നു. ഫുഡ് ട്രക്കിന്റെ ഒരുപാട് ചിത്രങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചുകൊണ്ട്. ഏവരെയും അമ്പരപ്പിക്കുന്ന സൗകര്യങ്ങളും വൃത്തിയും ആണ് ട്രക്കുകൾക്ക് അവകാശപ്പെടാനുള്ളത്.
മുഖ്യമന്ത്രിയുടെ കുറിപ്പ് ഇപ്രകാരം:
“നൂതനമായ ഒരു പദ്ധതിയുമായി കെ എസ് ആർ ടി സി ജനങ്ങളിൽ എത്തുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന ‘ഫുഡ് ട്രക്ക് ‘ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. അതിൻ്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.”