നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അകറ്റുവാൻ ഒരു ലോട്ടറി അടിച്ചാൽ മതിയായിരുന്നു എന്ന് ആലോചിക്കാത്ത ദിവസം ഉണ്ടാവില്ല. അങ്ങനത്തെ പ്രതീക്ഷയിൽ നമ്മൾ ധാരാളം ലോട്ടറികൾ എടുത്തിട്ട് ഉണ്ടാകും. പക്ഷേ ഒരെണ്ണം പോലും അടിച്ചു കാണില്ല. ലോട്ടറി അടിക്കാൻ എങ്കിൽ ചില്ലറ ഭാഗ്യം വേണം. എന്നാൽ ലോട്ടറി എടുക്കാതെ തന്നെ ലോട്ടറി അടിക്കണം എങ്കിൽ ചില്ലറ ഭാഗ്യം പോരാ.
ഈ വർഷത്തെ ക്രിസ്മസ് ന്യൂഇയർ ബംബർ ലോട്ടറി ജേതാവിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് വിറ്റ ലോട്ടറിക്ക് ആയിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 12 കോടി രൂപയായിരുന്നു ലോട്ടറിയുടെ ഒന്നാം സമ്മാനം. എന്നാൽ ആർക്കാണ് ഈ 12 കോടിയുടെ ഭാഗ്യം അടിച്ചത് എന്ന് ആർക്കും അറിയില്ലായിരുന്നു. ഇന്നലെ ലോട്ടറി റിസൾട്ട് വന്നതുമുതൽ നമ്മൾ ആ ഭാഗ്യവാനെ തിരയുകയായിരുന്നു.
അങ്ങനെ ഒരു ദിവസത്തെ തിരച്ചിലിനു ശേഷം നമ്മൾ ആ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുന്നു. ഷറഫുദ്ദീൻ എന്ന വ്യക്തിയാണ് ഇപ്പോൾ കേരളത്തിലെ ഏറ്റവും പുതിയ കോടീശ്വരൻ. 12 കോടിയാണ് ഇയാൾ അടിച്ചെടുത്തത്. എന്നാൽ എടുത്ത ലോട്ടറിക്ക് അല്ല ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചത്. വിറ്റു പോകാതെ മാറ്റിവെച്ച ലോട്ടറിക്ക് ആണ് ഈ ഭാഗ്യമിപ്പോൾ കൈവന്നിരിക്കുന്നത്.
ചെങ്കോട്ട സ്വദേശിയാണ് ഇദ്ദേഹം. ടിക്കറ്റ് ഓഫീസിലെത്തി ഇദ്ദേഹം ജയിച്ച ടിക്കറ്റ് കൈമാറി. വലിയ ഒരു തുക നികുതി ഇനത്തിൽ പോകും. ബാക്കി ഏഴു കോടി അറുപത് ലക്ഷം രൂപയായിരിക്കും കയ്യിൽ ലഭിക്കുന്നത്. നാലുവർഷമായി ലോട്ടറി ടിക്കറ്റ് വിൽക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. കൊല്ലം ആര്യങ്കാവ് മുതൽ ഉള്ള ഏരിയയിലാണ് ഇദ്ദേഹം ടിക്കറ്റ് വിറ്റിരുന്നത്.