51ആം കേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. നടിയും സംവിധായകയുമായ സുഹാസിനി ആണ് അധ്യക്ഷ. ഇവർ സിനിമകളെല്ലാം തന്നെ കണ്ടു കഴിഞ്ഞു. ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ അവാർഡ് പ്രഖ്യാപനം ആണ് ഇത്. കൊവിഡ് വരുന്നതിനു മുൻപും അതിനുശേഷം ഓൺലൈനായി റിലീസ് ചെയ്ത സിനിമകളുമാണ് പ്രദർശനത്തിന് എത്തുന്നത്. ഏകദേശം എൺപതോളം സിനിമകളാണ് മത്സരരംഗത്തുള്ളത്. ഇതിൽ ഇരുപതോളം സിനിമകൾ പ്രേക്ഷകർ ഇതുവരെ കാണാത്ത സിനിമകൾ ആണ്. ഓൺലൈൻ ആയി ഇത്തവണ മികച്ച സിനിമകൾ റിലീസ് ചെയ്തു കൊണ്ട് തന്നെ സിനിമകളുടെ എണ്ണം കുറവാണെങ്കിലും മത്സരം കടുത്തത് തന്നെയാണ്.
അയ്യപ്പൻ കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബിജുമേനോൻ, മാലിക്, ട്രാൻസ് എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസിൽ, വെള്ളം, സണ്ണി എന്നീ സിനിമകളിലൂടെ ജയസൂര്യ എന്നിവർ ആണ് മത്സരരംഗത്ത് ഉള്ളത്. ഇതിനുപുറമേ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിലെ പ്രകടനത്തിലൂടെ സുരാജ് വെഞ്ഞാറമൂട്, ഫോറൻസിക്, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിലൂടെ ടോവിനോ തോമസ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ നെടുമുടിവേണു, പി ബാലചന്ദ്രൻ എന്നിവർ ആണ് മത്സര രംഗത്തുള്ള മറ്റു പ്രമുഖർ.
ഇത്തവണ മികച്ച നായിക ആരാണ് എന്ന് കണ്ടെത്താൻ ആയിരിക്കും ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്. ജ്വാലാമുഖി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സുരഭി ലക്ഷ്മിക്ക് ആണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന, ദി ഗ്രേറ്റ് ഇന്ത്യൻ ടീച്ചർ എന്ന ചിത്രത്തിലൂടെ നിമിഷ സജയൻ, വർത്തമാനം എന്ന ചിത്രത്തിലൂടെ പാർവതി, വെള്ളം, വുൾഫ് എന്നീ ചിത്രങ്ങളിലൂടെ സംയുക്ത മേനോൻ, കപ്പേള എന്ന ചിത്രത്തിലൂടെ അന്ന ബെൻ എന്നിവർ ആണ് മത്സരരംഗത്തുള്ളത്. കന്നട സംവിധായകനായ പി ശേഷാദ്രി, പ്രമുഖ സംവിധായകൻ ഭരതൻ എന്നിവർ അധ്യക്ഷൻ മാരായ രണ്ട് പ്രാഥമിക വിധിനിർണയ സമിതി ആണ് 80 ചിത്രങ്ങൾ രണ്ടു റൗണ്ടുകളിലേക്ക് നിർദ്ദേശിച്ചു അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
സച്ചിൻ മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് ആവാൻ സാധ്യതയുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ആണ് ഇതിന് സാധ്യത. അത് ലഭിക്കുകയാണെങ്കിൽ മരണാനന്തര ബഹുമതി ആയിരിക്കും ഇത്. സീ യൂ സൂൺ, മാലിക് എന്നീ സിനിമകളിലൂടെ മഹേഷ് നാരായണൻ മുന്നിൽ തന്നെയുണ്ട്. ഇതിനുപുറമേ സിദ്ധാർത്ഥ് ശിവ, ജിയോ ബേബി, അശോക് ആർ നാഥ്, സിദ്ധിഖ് പറവൂർ എന്നിവരും മികച്ച സംവിധായകനാവാൻ മുന്നിൽ തന്നെയുണ്ട്. എന്തായാലും വിധി പ്രഖ്യാപിക്കാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ഉള്ളത്. നിങ്ങളുടെ അഭിപ്രായത്തിൽ ആരൊക്കെ ആയിരിക്കും അവാർഡുകൾ കൊണ്ടുപോകുന്നത്?