മലയാളത്തിലെ എക്കാലത്തെയും ക്യാംപസ് ചിത്രം , അതായിരുന്നു ക്ലാസ്മേറ്റ്സ് . അതിന് മുൻപോ പിന്‍പോ ഇതുപോലെ ഒരു ചിത്രം മലയാളത്തിൽ പിറന്നിട്ടില്ല.ലാല്‍ജോസിന്റെ മികവുറ്റ സംവിധാനവും മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ് ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന് എന്നിവരുടെ ഗംഭീര പ്രകടനവും നിറഞ്ഞ ചിത്രമായിരുന്നു ‘ക്ലാസ്സ്മേറ്റ്സ്’.ഇപ്പോളിതാ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസമാണ് തന്നോട് കഥ മനസിലായില്ലന്ന് കാവ്യ മാധവന് പറഞ്ഞത്.അതിനാല്‍ വീണ്ടും കഥ പറയാന്‍ ജെയിംസ് ആല്‍ബെര്‍ട്ടിനെ താന്‍ ചുമതലപ്പെടുത്തി. കാവ്യ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്ന സീന്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ കാവ്യയെ കണ്ടില്ല.
പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനില്‍ മാറിയിരുന്നു കാവ്യ മാധവന് കരയുന്നത് കാണാനിടയായി.
അപ്പോള്‍ കാരണം തിരക്കി. അതിന് മറുപടിയായി താനല്ല ഈ സിനിമയിലെ നായിക, തനിക്ക് റസിയ എന്ന കഥാപാത്രം വേണമെന്ന് വാശി പിടിച്ചു കാവ്യ. അത് കേട്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നെന്നും സിനിമയില്‍ ഇത്രയും ഇമേജുള്ള നടി റസിയയുടെ വേഷം ചെയ്താല്‍ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ് കാവ്യക്ക് ആ വേഷം നല്‍കാഞ്ഞതെന്നും ഞാന്‍ പറഞ്ഞു.
എന്തു വന്നാലും റസിയയുടെ വേഷം കാവ്യയ്ക്ക് നല്കാന് പറ്റില്ലായിരുന്നു. നിര്ബന്ധമാണേല് സെറ്റില്‍ നിന്നും പൊയ്ക്കോളാനും ആവശ്യപെട്ടു. അത് കേട്ടപ്പോള്‍ കാവ്യ കൂടുതല്‍ കരഞ്ഞു .പിന്നീട് കഥയുടെ ഗൗരവം ഉദാഹരണം സഹിതം നല്കിയപ്പോളാണ് കാവ്യക്ക് ബോധ്യം വന്നത്. അവസാനം മനസില്ല മനസ്സോടെ സമ്മതിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞു.