മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല. വിവാഹമുൾപ്പെടെയുള്ള സങ്കൽപ്പങ്ങളിൽ വിശ്വസിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ കുട്ടിക്കാലത്ത് തനിക്ക് നേരെ വന്ന ചോദ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് കനി മനസ് തുറന്നത്. സ്കൂളിലെ സുഹൃത്തുക്കൾ നീയെന്തിനാണ് അച്ഛനെ പേര് വിളിക്കുന്നതെന്ന് ചോദിക്കും. കുറേ നേരം എനിക്ക് കേൾക്കാൻ പറ്റില്ല. അതൊക്കെ എനിക്ക് ഇറിറ്റേറ്റിംഗ് പോലെ തോന്നുമായിരുന്നു.
പക്ഷെ പത്ത് വയസൊക്കെയായപ്പോൾ വീട്ടിൽ വന്ന കൂട്ടുകാരും മൈത്രെയൻ, ജയശ്രീ ചേച്ചി എന്നാണ് വിളിച്ചത്. അങ്കിളെന്നോ ആന്റിയെന്നോ അല്ല.മുതിർന്നവർ മൈത്രേയനെക്കുറിച്ചും ജയശ്രീയെക്കുറിച്ചും ജഡ്ജ്മെന്റലായി സംസാരിച്ചത് തനിക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും കനി കുസൃതി പറയുന്നു. അവർ ശരിയായിട്ടുള്ള ആൾക്കാരല്ല, മകൾ എന്തായാലും കുഴപ്പമില്ലാതായി എന്നൊക്കെ പറഞ്ഞു. പതിനാല് പതിനഞ്ച് വയസ് വരെ എനിക്ക് വിഷമം ആയിരുന്നു. എനിക്കെന്റെ അച്ഛനും അമ്മയും ട്രൂത്ത്ഫുൾ ആയവരായാണ് തോന്നിയത്. കള്ളത്തരം തോന്നിയിട്ടില്ല. എന്റെ അച്ഛനും അമ്മയും ആയത് കൊണ്ട് പോലുമല്ല.
മറ്റൊന്ന് മൈത്രേയനും ജയശ്രീ ചേച്ചിയും അഭിപ്രായങ്ങൾ പറയുന്നതും തീരുമാനമങ്ങളെടുത്തതും പക്ഷപാതമില്ലാതെയാണ്. എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക ട്രീറ്റ്മെന്റൊന്നും ഇല്ലായിരുന്നു. ബന്ധുക്കളോ മറ്റോ മൈത്രയേനോ ജയശ്രീ ചേച്ചിയോ ശരിയല്ലെന്ന് പറഞ്ഞാൽ എനിക്കവർ ശരിയല്ലാത്ത കാര്യം ചെയ്യുന്നതായി തോന്നിയിട്ടില്ല. നമുക്ക് ചോദിക്കാനുള്ള സ്പേസ് ഉണ്ട്. നമുക്ക് ഇഷ്ടമുള്ള ആന്റിമാർ ജയശ്രീ സാരിയുടുക്കുന്നത് നേരെയല്ല, കമ്മലും മാലയും എന്താണ് ഇടാത്തത് എന്നൊക്കെ പറയുമ്പോൾ അവരും എന്റെ അച്ഛനെയും അമ്മയെയും ഇഷ്ടപ്പെടണമെന്ന് ചിന്തിച്ച് ടീനേജ് വരെ വിഷമം വന്നിട്ടുണ്ട്. എന്നാൽ താൻ വളരുകയും വായിക്കുകയും നാടകം ചെയ്യുകയും ചെയ്തപ്പോൾ മനുഷ്യർ പല വിധമാണെന്ന് മനസിലാക്കിയെന്നും കനി കുസൃതി വ്യക്തമാക്കി.