ഇന്ത്യയിലെ കുപ്രസിദ്ധയായ നായികമാരിൽ ഒരാളാണ് കങ്കണ റണൗട്ട്. ഒരു മികച്ച അഭിനേത്രി ആണ് എങ്കിലും തലച്ചോറ് എന്ന സാധനം ഇതിന് ഇല്ല. പകലന്തിയോളം മണ്ടത്തരം പറയുക എന്നതാണ് ഇതിൻറെ ശീലം. ഭരിക്കുന്ന പാർട്ടിയെ പരമാവധി സുഖിപ്പിക്കുക, എന്നിട്ട് എല്ലാവർഷവും നാഷണൽ അവാർഡ്, പത്മശ്രീ ഇതൊക്കെ അടിച്ചു മാറ്റുക എന്നതാണ് കങ്കണയുടെ ഹോബി. ഇനിയിപ്പോൾ ഒരു പക്ഷെ ഭാരതരത്ന മാത്രമേ ഇതിന് കിട്ടാൻ ബാക്കിയുള്ളൂ. മിക്കവാറും 2024 വർഷത്തിനുള്ളിൽ അതും കങ്കണ സ്വന്തമാക്കും.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു. ബംഗാൾ കലാപത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിന് വേണ്ടിയായിരുന്നു ഇങ്ങനെ. ബംഗാൾ കലാപത്തിൽ മോഡി ഇടപെടണമെന്നും 2002 വർഷത്തിലെ തനിസ്വരൂപം പുറത്തെടുക്കണം എന്നുമായിരുന്നു കങ്കണ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ആയിരുന്നു കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടത്. തുടർന്ന് വലിയ വിമർശനങ്ങൾ ആയിരുന്നു കങ്കണ നടത്തിയത്. ഇന്ത്യക്കാരി ആയതുകൊണ്ടാണ് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത് എന്നും ഇത് ബ്രിട്ടീഷുകാരുടെ തനിസ്വഭാവം ആണെന്നും ഒക്കെ തട്ടിവിട്ടു താരം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഒരു റേഡിയോ പരിപാടിയിൽ അഭിമുഖം നൽകിയിരുന്നു. രസകരമായ ചോദ്യങ്ങളായിരുന്നു ആർജെ ചോദിച്ചത്. നിങ്ങൾ ഉറക്കത്തിന് ആണോ ലൈംഗികതയ്ക്ക് ആണോ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നായിരുന്നു ഒരു ചോദ്യം. രസകരമായ മറുപടി ആയിരുന്നു താരം ഇതിന് നൽകിയത്. ഉറക്കത്തിനേകാൾ കൂടുതൽ താൻ പ്രാധാന്യം നൽകുന്നത് ലൈംഗികതയ്ക്ക് തന്നെയാണ് എന്നായിരുന്നു കങ്കണ നൽകിയ ഉത്തരം.
ഇന്ന് രാവിലെ ആയിരുന്നു താരത്തിന് കൊവിഡ് പോസിറ്റീവ് ആയത്. ഈ വാർത്ത പുറത്തുവന്നതോടെ എല്ലാവരും താരത്തെ പരിഹസിക്കുകയാണ്. കാരണം കൊവിഡ് പോസിറ്റീവ് ആയി തീവ്രപരിചരണത്തിലുള്ള രോഗികളെ മുഴുവൻ പരിഹസിക്കുന്ന പ്രസ്താവന ആയിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവൾ നടത്തിയത്. ഓക്സിജൻ ലഭ്യത മരങ്ങൾ വെച്ചുപിടിപ്പിക്കാത്തതു കൊണ്ടാണ് എന്നും താരം തട്ടിവിട്ടു.