കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സുധീഷിന് പുരസ്കാരം ലഭിച്ചിരുന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ആയിരുന്നു സുധീഷിനെ തേടിയെത്തിയത്. നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. കഴിഞ്ഞ 34 വർഷക്കാലമായി സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് സുധീഷ്. എങ്കിലും ഇത്രയും വൈകി മാത്രം അവാർഡ് ലഭിച്ചതിൽ ചില ആളുകൾ അതിർത്തി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഈ വിഷയത്തിൽ ദിലീപിനെ ഉപമിച്ചു കൊണ്ടാണ് താരം അവാർഡ് ചടങ്ങുകളിലെ അനീതിയെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. “ജി എസ് അനിൽ, ദിലീപ് മലയാള സിനിമയിലെ സൂപ്പർതാരമായി വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഒരു സംസ്ഥാന അവാർഡ് കിട്ടുന്നത്. വെള്ളരിപ്രാവിൻ്റെ ചങ്ങാതി എന്ന ചിത്രം വേണ്ടിവന്നു അതിന്.
34 വർഷം സിനിമയിൽ നിറഞ്ഞാടിയിട്ടും സുധീഷ് എന്ന താരത്തിന് ഒരു സംസ്ഥാന അവാർഡ് ലഭിക്കുന്നത് എ. ശാന്തകുമാർ എന്ന നാടക ലോകത്തെ ആചാര്യൻ്റെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയിലൂടെ ആയിരുന്നു. അതുകൊണ്ട് പ്രിയപ്പെട്ട സിനിമാതാരങ്ങളെ, ഇനിയെങ്കിലും നാടകക്കാർ നിങ്ങളോട് കഥ പറയാൻ വരുമ്പോൾ അവരോട് ഉള്ള പുച്ഛം മാറ്റി വെച്ച് അവരെ പരിഗണിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് തന്നെയാണ് ഇത് നല്ലത്. കൊറിയൻ സിനിമകൾ വീണ്ടും പുഴുങ്ങുന്നത് അല്ല നാടകക്കാരൻ്റെ രചനാരീതി. മറിച്ച് അത് നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടം ആയിരിക്കും” – ഇതാണ് ഹരീഷ് പേരാടി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴെങ്കിലും സത്യം പറയാൻ ഒരു നടൻ എങ്കിലും മുന്നോട്ടു വന്നല്ലോ എന്നാണ് മലയാളികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മലയാളസിനിമയിൽ വേണ്ടത് കൂടുതൽ ഒറിജിനൽ ആയിട്ടുള്ള കഥകളാണ്. അല്ലാതെ കൊറിയൻ സിനിമകൾ കോപ്പിയടിച്ചു കിട്ടുന്ന കഥകൾ അല്ല വേണ്ടത് എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്.