യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. കേസെടുത്തന്നറിഞ്ഞപ്പോള്‍ വിജയ്ബാബു രാജ്യം വിട്ടുവെന്നും ഇത് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനുള്ള കാരണമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ബ്ലൂകോര്‍ണര്‍ നോട്ടീസിറക്കിയപ്പോള്‍ നടന് ജോര്‍ജിയയിലേക്ക് കടന്നു. വിജയ് ബാബുവിനെതിരായ നിര്‍ണായകമായ തെളിവുകള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജൂലൈ 3 വരെയാണ് വിജയ് ബാബുവിനോട് അന്വേഷണവുമായി സഹകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഏപ്രില്‍ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ നടന് ദുബായിലേക്ക് കടന്നു. ഇതുമായി ബന്ധപ്പെട്ടും നടി പൊലീസില്‍ പരാതി നല്കി. പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.
കേസില്‍ സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതോടെ നടി ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.