ബാലയും അമൃതയുമായുള്ള വിഷയത്തിൽ പ്രതികരിച്ച് അമൃതയുടെ സുഹൃത്ത്.ബാല അമൃതയ്‌ക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും എലിസബത്ത് ബാലയെ പേടിച്ച് ജീവനും കൊണ്ടോടുകയായിരുന്നുവെന്നുമാണ് കുക്കു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്.കുക്കുവിന്റെ വീഡിയോ അഭിരാമി സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുക്കു ഉന്നയിച്ചിരിക്കുന്നത്. തന്റെ ആരോപണങ്ങളുടെ തെളിവുകള്‍ കൈവശമുണ്ടെന്നും കുക്കു പറയുന്നുണ്ട്.കഴിഞ്ഞ നാലഞ്ച് വര്‍ഷമായി അമൃത സുരേഷിനൊപ്പം ഞാനുണ്ട്. അവരുടെ പിഎ ആണ്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതും ഞാനാണ്. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ എന്നോട് കാണിക്കുന്ന നീതിയെന്ന നിലയിലാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാന്‍ കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. ഒരു മനുഷ്യന് ഇങ്ങനൊക്കെ പെരുമാറാന്‍ സാധിക്കുമോ എന്നറിയില്ല. ഞാന്‍ പറയുന്ന കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്റെ പക്കല്‍ തെളിവുകളുണ്ട്.
ബാലയ്‌ക്കെതിരെ ആരും സംസാരിക്കില്ല. പേടിയാണ്. അത്ര ക്രൂരനാണ് അയാള്‍. സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല ബാല. മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവോ അല്ല. അദ്ദേഹം നല്ല ഒന്നാന്തരം നടനാണ്. അമൃത ചേച്ചി എലിസബത്തുമായി സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. വിശ്വസിക്കാന്‍ സാധിക്കാത്തതാണ് കേട്ടത്. ഞാന്‍ എപ്പോഴും ചേച്ചിയുടെ കൂടെ തന്നെയുണ്ട്. അയാളെ വിശ്വസിക്കാന്‍ സാധിക്കില്ല. അയാളുടെ കയ്യില്‍ തോക്കുണ്ട്. മുമ്പൊരിക്കല്‍ അയാള്‍ ചേച്ചിയുടെ വീട്ടില്‍ വടിവാളുമായി വെട്ടാന്‍ വന്ന സംഭവമുണ്ട്. അതിനാല്‍ ഞങ്ങള്‍ക്കെല്ലാം പേടിയാണ്. അതിനാല്‍ എല്ലാവരും ഒരുമിച്ചാണ് നില്‍ക്കുന്നത്.ആ ഫോണ്‍ കോളില്‍ കേട്ട കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഒരു മനുഷ്യന് ഇങ്ങനൊക്കെ പെരുമാറാന്‍ സാധിക്കുമോ? കേരളത്തിലെ എല്ലാവരേയും ഇമോഷണ്‍ വച്ച് വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് അയാള്‍. നല്ല ഭര്‍ത്താവോ അച്ഛനോ അല്ല അയാള്‍. അമൃത ചേച്ചി അനുഭവിച്ചത് എനിക്കറിയാം. എലിസബത്ത് ബാലയുടെ ലീഗല്‍ ഭാര്യയല്ല. എവിടുന്നോ താലി കെട്ടി ആറ് മാസത്തിന് ശേഷമാണ് റിസപ്ഷന്‍ നടത്തുന്നത്.വളരെ ചെറിയ പ്രായത്തിലാണ് അമൃതേച്ചി വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. ഒരുപാട് സ്വപ്‌നങ്ങളുമാണ് ചേച്ചി ജീവിതം ആരംഭിച്ചത്. അതിനെയെല്ലാം നശിപ്പിക്കുന്ന ജീവിതമായിരുന്നു അവിടെ. കല്യാണം കഴിച്ച് കാലെടുത്ത് വച്ചപ്പോള്‍ തന്നെ ചേച്ചിയുടെ ഫോണില്ലാതാക്കി. വീട്ടുകാരുമായുള്ള ബന്ധം ഇല്ലാതാക്കി. തന്റെ സുഹൃത്തുക്കള്‍ മദ്യപിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് വച്ചുണ്ടാക്കി കൊടുക്കലും അവരുടെ എച്ചില്‍ പാത്രം കഴുകലുമായിരുന്നു ചേച്ചിയുടെ ജോലി. തിരിച്ച് ചോദിച്ചാല്‍ പട്ടിയെ പോലെ തല്ലും. മാരിറ്റല്‍ റേപ്പും ലൈംഗിക അതിക്രമവും ചേച്ചി നേരിട്ടു. ഇത് തന്നെയായിരുന്നു എലിസബത്തിന്റേയും അനുഭവം.