കൊറോണ മഹാമാരി രാജ്യത്തുടനീളം പടർന്നു കൊണ്ടിരിക്കുകയാണ്. ആദ്യം ഡൽഹിയിൽ വലിയ രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കേസുകൾ നിയന്ത്രണ വിധേയമായി. ഇപ്പോൾ രോഗത്തിൻറെ രണ്ടാം വരവിനുള്ള സാധ്യത മുൻപിൽ കണ്ട് തയ്യാറെടുപ്പുകൾ നടത്തുകയാണ് ഡൽഹി സർക്കാരും കേന്ദ്രസർക്കാരും ഒരുപോലെ.
ഡൽഹിയിലെ എന്ന് മാത്രമല്ല രാജ്യത്തെ തന്നെ കൊറോണ ചികിത്സയുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. വാർത്താ പ്രാധാന്യം ലഭിക്കുന്ന രോഗികളെ എല്ലാം ഇവിടെ അഡ്മിറ്റ് ചെയ്യാൻ ഉള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് പോസിറ്റീവ് ആയ സമയത്ത് ഇവിടെയായിരുന്നു ചികിത്സ തേടിയത്.
വളരെ രസകരമായ ഒരു വാർത്തയാണ് ഇവിടെ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് ഒരു പെൺകുട്ടി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇവിടെ ചികിത്സതേടിയത്. തുടർന്ന് ചികിത്സയിൽ കോവിഡ് പോസിറ്റീവ് ആവുകയും ആയിരുന്നു. പിന്നീട് പെൺകുട്ടിയെ ആശുപത്രിയിൽ നിന്നും അധികൃതർ വിടില്ല. അവിടെ തന്നെ കിടത്തി ചികിത്സയും ആരംഭിച്ചു.
എന്നാൽ 20 വയസുള്ള പെൺകുട്ടി പിന്നീട് ആരുമറിയാതെ ആശുപത്രിയിൽ നിന്നും ചാടി. തുടർന്ന് ഭർത്താവ് പോലീസിനെ കബളിപ്പിക്കുന്നുതിനു വേണ്ടി ഭാര്യയെ കാണാനില്ല എന്ന പരാതിയും കൊടുത്തു. ഒക്ടോബർ 18ന് ആയിരുന്നു ഭാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
കോവിഡ് രോഗികളെ മാത്രം ചികിത്സിക്കുന്ന വാർഡിലേക്ക് പെൺകുട്ടിയെ മാറ്റിയെങ്കിലും പിന്നീട് അവിടെ നിന്നും പെൺകുട്ടി മുങ്ങി. ആശുപത്രിയിൽ നിന്നും മുങ്ങിയ പെൺകുട്ടി നേരെ പോയത് സൗത്ത് ഡൽഹിയിലുള്ള ഇവരുടെ വീട്ടിലേക്കാണ്. പിന്നീട് പോലീസ് പിടിക്കുമെന്ന പേടി കാരണം പെൺകുട്ടി സ്വന്തം വീട്ടിലേക്ക് ഒളിവിൽ പോയി.
എന്നാൽ പെൺകുട്ടി അവിടെ എത്തിയിട്ടില്ല എന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ഇപ്പോൾ അറിയിക്കുന്നത്. പെൺകുട്ടിക്ക് കൊറോണ പോസിറ്റീവ് ആയിരുന്നു എന്ന വിവരം ഭർത്താവിന് അറിയാമായിരുന്നുവെന്നും, പോലീസിനെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് കള്ള പരാതി നൽകിയത് എന്നും ഡൽഹി പോലീസ് പറയുന്നു.
നിയമത്തെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവരുടെയും പേരിൽ കേസ് ചാർജ് ചെയ്യാൻ ഒരുങ്ങുകയാണ് ഡൽഹി പോലീസ്. പെൺകുട്ടിയെ കണ്ടു കിട്ടിയതിന് ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.