മലയാള സിനിമയിലെ നായികമാരെ പൂര്‍ണമാക്കിയ ശബമായിരുന്നു ഭാഗ്യ ലക്ഷ്മിയുടേത്.ഇന്നും ആ ശബ്ദം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. ശബ്ദം കൊണ്ട് ഭാഗ്യലക്ഷ്മി വിസ്മയിപ്പിക്കുമ്ബോള് അഭിനയത്തിലൂട പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉര്‍വശി. ഇരുവരുടേയും പിണക്കം ആദ്യകാല സിനിമ കോളങ്ങളില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു.
ഇപ്പോഴിത ഉര്‍വശിയുമായുള്ള പിണക്കത്തെ കുറിച്ച് ഭാഗ്യലക്ഷ്മി. ഒരു പഴയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. ഉര്‍വശി ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖം തന്നെ അപമാനിതയാക്കിയെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ
അന്ന് ഉര്‍വശിയുടെ എല്ലാ സിനിമകളും ഞാന്‍ ആയിരുന്നു ഡബ്ബ് ചെയ്തിരുന്നത്. മഴവില്‍ക്കാവടി, തലയണമന്ത്രം, ലാല്‍ സലാം തുടങ്ങിയ മനോഹരമായ സിനിമകളില്‍ എല്ലാം ഞാന്‍ ശബ്ദം കൊടുത്തിരുന്നു. ആ സമയത്താണ് ഞാന്‍ ഒരു തമിഴ് പത്രത്തില്‍ അങ്ങനെയൊരു കാര്യം വായിക്കുന്നത്. മലയാളത്തിലും, തമിഴിലും, തെലുങ്കിലും തനിക്ക് ഒരിക്കലും ഡബ്ബ് ചെയ്യേണ്ടി വന്നിട്ടില്ല എന്ന് ഉര്‍വശി പറഞ്ഞപ്പോള്‍ എനിക്കത് വല്ലാത്തൊരു അപമാനം തോന്നി. ഉര്‍വശി അങ്ങനെ പറഞ്ഞപ്പോള്‍ ഒരു വിലയുമില്ലാത്ത തൊഴില്‍ മേഖലയിലാണോ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് എന്ന് തോന്നിപ്പോയി. അപ്പോള്‍ ഞാന്‍ അത് പ്രകടിപ്പിച്ചപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അവര്‍ക്കത് സമ്മതിക്കാന്‍ വിഷമമുണ്ടായിരുന്നു”.ഭാഗ്യലക്ഷ്മി പറയുന്നു.
ഉര്‍വശിയുടെ മികച്ച ചിത്രങ്ങളായ മഴവില്‍ക്കാവടി തലയണമന്ത്രം സ്ഫടികം ലാല്‍ സലാം തുടങ്ങിയ സിനിമകളില്‍ നടിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. 1975ല്‍ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലൂടെ ഡബ്ബിങ് കരിയര്‍ ആരംഭിച്ച ഭാഗ്യലക്ഷ്മി നാനൂറിലേറെ മലയാള സിനിമകള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. 991 ല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനു കേരള സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയ്ക്കായിരുന്നു. രേവവതി, രമ്യകൃഷ്ണന്, ശോഭന, ലക്ഷ്മി ഗോപാലസ്വാമി,നിത്യ മേനോന്, , ശോഭന, സംയുക്ത വര്‍മ, ഖുശ്ബു, ഭാനു പ്രിയ, നന്ദിനി,എന്നിങ്ങനെ വ്യത്യസ്ത ജനറേഷനിലുളള നാനൂറിലേറെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്