മണിക്കൂറുകളുടെ തിരച്ചിലുകൾക്കൊടുവിൽ ആ കോടീശ്വരനെ കേരളം കണ്ടെത്തി. എറണാകുളത്തു ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി ആയ അനന്ദു വിജയൻ ആണ് ഒരു ദിവസം കൊണ്ട് 12 കോടിയുടെ ഉടമയായത്. 24 വയസ്സുള്ള അനന്തു ആണ് ടിബി 173964 എന്ന ടിക്കറ്റിലൂടെ കോടീശ്വരനായി മാറിയത്.30 ശതമാനം തുക നികുതിയായി സർക്കാരിന് പോകും. ഒരു തുക ടിക്കറ്റ് വിറ്റ് ഏജന്റിന് കമ്മീഷൻ ആയിട്ടും പോകും. ഇത് രണ്ടും കഴിച്ച് ഏഴു കോടി 56 ലക്ഷം രൂപ അനന്തുവിന് ലഭിക്കും.
വല്ലപ്പോഴും ലോട്ടറി എടുക്കന്ന ആളാണ് അനന്തു, ഇതിനു മുൻപ് 5000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളൂ. അച്ഛൻ, അമ്മ, ചേച്ചി, അനിയൻ എന്നിവരടങ്ങുന്നതാണ് അനന്തുവിനെ കുടുംബം. ഒരു വീട് വെക്കണം, നല്ല ഒരു ജീവിതം കെട്ടിപ്പടുക്കണം ഇതൊക്കെയാണ് അനന്തുവിനെ സ്വപ്നങ്ങൾ. എറണാകുളത്തെ എളംകുളത്തുള്ള ക്ഷേത്രത്തിലാണ് അനന്തുവിനു ജോലി.
കടവന്ത്ര ജംഗ്ഷനിൽ തട്ടടിച്ച് ലോട്ടറി വില്പന നടത്തുന്ന വ്യക്തിയിൽ നിന്നും ആണ് അനന്തു ടിക്കറ്റ് വാങ്ങിയത്. അഗളർ സ്വാമി എന്ന 68 വയസ്സുള്ള വ്യക്തിയിൽ നിന്നും ആണ് അനന്തു ടിക്കറ്റ് വാങ്ങിയത്. എന്നാൽ ആരാണ് ടിക്കറ്റ് എടുത്തത് എന്ന കാര്യം സ്വാമിക്ക് ആദ്യം ഓർമ്മയിൽ ഇല്ലായിരുന്നു.
“ടിക്കറ്റ് വിറ്റത് നാൻ താൻ.. ആനാ അത് യാർക്ക് എന്ന് ന്വാപകം ഇല്ലെ” എന്നായിരുന്നു സ്വാമി ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ആണ് സ്വാമി. ആദ്യമായിട്ടാണ് സ്വാമി വിറ്റ ഒരു ടിക്കറ്റിന് ഇത്രയും വലിയ തുക സമ്മാനം അടിക്കുന്നത്. അനന്തുവിന് ലഭിക്കുന്ന തുകയിൽ നിന്നും ഒരു വലിയ തുക തന്നെ കമ്മീഷൻ ആയിട്ട് സ്വാമിക്കും ലഭിക്കും